ഒാവർടേക് തർക്കത്തിൽ കൊല: മണിപ്പൂർ മുഖ്യമന്ത്രിയുടെ മകന് അഞ്ചു വർഷം തടവ്
text_fieldsന്യൂഡൽഹി: വാഹനം മറികടക്കാൻ അനുവദിക്കാത്തതിന് യുവാവിനെ വെടിവെച്ചുകൊന്ന കേസിൽ മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ്ങിെൻറ മകൻ അജയ് മീതായിക്ക് അഞ്ചു വർഷം തടവ്. മണിപ്പൂരിലെ വിചാരണക്കോടതിയാണ് ശിക്ഷ വിധിച്ചത്. 2011 മാർച്ച് 10നാണ് കേസിനാസ്പദമായ സംഭവം. മണിപ്പൂരിൽ തെൻറ വാഹനത്തെ മറികടക്കാൻ അനുവദിച്ചില്ലെന്നതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് അജയ് മീതായിയുെട വെടിയേറ്റ് റോജർ എന്നയാൾ മരിച്ചത്.
അതിനിടെ, റോജറിെൻറ കുടുംബത്തിന് ആവശ്യമായ സംരക്ഷണം ഏർപ്പെടുത്താൻ സുപ്രീംകോടതി, കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകി. അടിസ്ഥാനമില്ലാതെ മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കാൻ ആർക്കും ധൈര്യമുണ്ടാവില്ലെന്നും അതിനാൽ കുടുംബത്തിന് സംരക്ഷണം നൽകണമെന്നും ജസ്റ്റിസുമാരായ എ.കെ. സിക്രി, ദീപക് ഗുപ്ത എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് പറഞ്ഞു.
ഇപ്പോൾ ഡൽഹിയിൽ താമസിക്കുന്ന കുടുംബത്തിന് കേന്ദ്ര ഏജൻസികളുടെ സംരക്ഷണം ലഭ്യമാക്കണമെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ്ങിേനാട് കോടതി നിർദേശിച്ചു. കേസിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി, കേന്ദ്ര, സംസ്ഥാന സർക്കാറുകളിൽനിന്ന് വിശദീകരണം തേടിയിരുന്നു. കൊല്ലപ്പെട്ട റോജറിെൻറ അമ്മ നൽകിയ ഹരജിെയ തുടർന്നായിരുന്നു ഇത്. തങ്ങൾക്ക് പ്രതിയുടെ കുടുംബത്തിൽനിന്ന് ഭീഷണിയുെണ്ടന്ന് കാണിച്ചാണ് അമ്മ സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.