ജയിലിലുള്ള കശ്മീരി കുട്ടികളെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ കേന്ദ്ര നിർദേശം
text_fieldsന്യൂഡൽഹി: സുരക്ഷസേനക്കുനേരെ കല്ലെറിഞ്ഞ കേസിൽ ജയിലിൽ കഴിയുന്ന കുട്ടികളെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നിർദേശം നൽകി. ഇവരുടെ കേസുകൾ അനുഭാവപൂർവം പരിഗണിക്കണമെന്നും നിർദേശിച്ചു. കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ വിഭാഗക്കാരുമായി ചർച്ച നടത്താൻ േകന്ദ്ര സർക്കാർ ദിനേശ്വർ ശർമയെ മധ്യസ്ഥനായി നിയോഗിച്ച സാഹചര്യത്തിലാണ് ഇൗ തീരുമാനം. കുട്ടികളുടെ കേസുകൾ സംബന്ധിച്ച് ബുധനാഴ്ച ചേർന്ന കോർ കമ്മിറ്റി യോഗം ചർച്ചചെയ്തിരുന്നു.
ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പെങ്കടുത്ത യോഗം വിഷയം സംസ്ഥാന സർക്കാറുമായി കൂടിയാലോചിക്കാൻ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിെൻറ നിർദേശംകൂടി പരിഗണിച്ചാണ് തീരുമാനം. അതേസമയം, കശ്മീരിൽ സുരക്ഷേസനയുടെ പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റവർ 1700ൽ അധികം വരുമെന്ന് ജില്ല ഡെപ്യൂട്ടി കമീഷണർമാർ സംസ്ഥാന മനുഷ്യാവകാശ കമീഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ജൂലൈ എട്ടിന് ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകത്തെ തുടർന്ന് മാസങ്ങൾ നീണ്ട സംഘർഷത്തിലാണ് ഇത്രയും പേർക്ക് പരിക്കേറ്റത്.
വടക്കൻ കശ്മീരിലെ ബരാമുല്ല, ബന്ദിപോറ, കുപ്വാര ജില്ലകളിലാണ് കൂടുതൽ പെല്ലറ്റാക്രമണം നടന്നത്. തെക്കൻ കശ്മീരിൽ 261 പേർക്കും കുൽഗാം ജില്ലയിൽ 154 പേർക്കും ഷോപിയാനിൽ 51 പേർക്കും പരിക്കേറ്റു. ബരാമുല്ലയിലെ സോപോറിൽ 440 പേർക്കും മറ്റിടങ്ങളിൽ 812 പേർക്കും പരിക്കേറ്റിരുന്നു.
പൊലീസിെൻറ ഷെൽ ആക്രമണത്തിൽ 200ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിലുണ്ട്. വ്യാപക പ്രതിഷേധത്തെ തുടർന്ന് പെല്ലറ്റുകൾ അത്യാവശ്യഘട്ടങ്ങളിൽ മാത്രം പ്രയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സുരക്ഷസേനക്ക് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.