രാജസ്ഥാനിലെ അറുകൊലയിൽ പ്രതിഷേധിച്ച പത്തുപേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: രാജസ്ഥാനിലെ രാജ്സമന്ദിൽ ബംഗാൾ സ്വദേശി അഫ്റസൂലിെന അറുകൊല ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ വിവിധ മുസ്ലിം സംഘടനകളിലെ പത്തുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഡിസംബർ എട്ടിന് സമാധാനമായി പ്രതിഷേധിച്ചവരെയാണ് ദിവസങ്ങൾക്കുശേഷം അറസ്റ്റ് ചെയ്തിരിക്കുന്നത്.
മുസ്ലിംയുവാക്കള്‍ നടത്തിയ റാലിയില്‍ മോദിവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉണ്ടായിരുന്നെന്നും ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നതിനാലാണ് അറസ്റ്റ് ചെയ്തെതന്നുമാണ് പൊലീസിെൻറ വിശദീകരണം. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ കൊലയാളി ശംഭുലാലിനെ അനുകൂലിച്ച് ഹിന്ദുത്വ സംഘടനകൾ റാലി നടത്തുകയും സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് നൂറോളം പേരെ പൊലീസ് കസ്റ്റഡിയിെലടുത്തിരുന്നു.
ഇതിെൻറ തൂക്കമൊപ്പിക്കാനാണ് സമാധാനപരമായി പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തതെന്ന് മുസ്ലിംനേതാക്കൾ ആരോപിച്ചു. ഹിന്ദുത്വസംഘടനകൾ നടത്തിയ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ ഉദയ്പുർ ജില്ലാ സെഷന്‍സ് കോടതിക്ക് മുകളിൽ കയറി കാവിക്കൊടി നാട്ടിയിരുന്നു. കോടതിപരിസരത്ത് പൊലീസുമായുള്ള സംഘർഷത്തിനിടെയാണ് കോടതിക്ക് മുകളിൽ കയറി കൊടി കെട്ടിയത്.
അതേസമയം, ഉദയ്പുരിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് െപാലീസിനെ വിമർശിച്ച് രാജസ്ഥാൻ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് ഘട്ടാരിയ രംഗത്തുവന്നു. പൊലീസ് തക്കതായ നടപടി സീകരിക്കാത്തതാണ് അക്രമം തുടരാൻ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശംഭുലാലിനെ സഹായിക്കുന്നതിന് സമൂഹമാധ്യമങ്ങൾ വഴി വ്യാപക പണപ്പിരിവും ഹിന്ദുത്വസംഘടനകൾ നടത്തിയിരുന്നു. അദ്ദേഹത്തിെൻറ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 516 പേർ ചേർന്ന് മൂന്ന് ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. ഇതേത്തുടർന്ന് ഭാര്യയുടെ അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.