കണ്ണടച്ചാൽ അറുകൊലയുടെ കാഴ്ച: നടുക്കം മാറാതെ അഫ്റസൂലിെൻറ ഭാര്യ
text_fieldsന്യൂഡൽഹി: കണ്ണടച്ചാൽ ആ കൊലപാതകദൃശ്യമാണ് മനസ്സിലേക്ക് വരുന്നതെന്ന് ലവ് ജിഹാദിെൻറ പേരിൽ രാജസ്ഥാനിൽ അറുകൊലക്ക് ഇരയായ അഫ്റസൂലിെൻറ ഭാര്യ ഗുൽബഹർ ബീവി പറയുന്നു. താൻ മാത്രമല്ല, ഇളയ മകൾ ഹബീബയും ഉറക്കത്തിൽ െഞട്ടിയുണരുകയാണ്. മൂത്തമകൾ 25കാരി െജാഷ്നാരയുെടയും 21കാരി റജീനയുെടയും അവസ്ഥ ഇതുതന്നയാണ്. മൃഗത്തെപോലും ഇത്ര ക്രൂരമായി കൊലപ്പെടുത്താൻ കഴിയുമോ എന്നും അവർ ചോദിക്കുന്നു.
അഫ്റസൂലിനെ കോടാലി കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം ജീവനോടെ കത്തിക്കുന്ന ദൃശ്യങ്ങൾ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും കണ്ട അഫ്റസൂലിെൻറ നാട്ടുകാരും പറയുന്നത് ഗുൽബഹർ ബീവിയുടെ അതേവാക്കുകളാണ്. ‘ലവ് ജിഹാദ്’ എന്താണ് എന്നുപോലും ഞങ്ങൾക്ക് അറിയിെല്ലന്നും വർഷങ്ങളായി ജോലി ആവശ്യാർഥം രാജസ്ഥാനിലാണ് തങ്ങൾ കഴിയുന്നതെന്നും അഫ്റസൂലിെൻറ സഹോദരൻ റുംഖാൻ പറഞ്ഞു. ഇൗ രീതിയിൽ പീഡനം നേരിടേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊൽക്കത്തയിൽ നിന്ന് 350 കിലോമീറ്റർ അകെല മാൽഡയിലെ സായിദ്പുർ ഗ്രാമത്തിലാണ് അഫ്റസൂലിെൻറ വീട്. കൊലപാതകത്തിെൻറ ദൃശ്യങ്ങൾ കണ്ട് മാൽഡയിൽ നിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് ജോലിക്ക് പോയവരുടെ കുടുംബങ്ങളും ഭീതിയിലാണ് കഴിയുന്നത്. അഫ്റസൂലിെൻറ ഗ്രാമത്തിലുള്ള 2000ത്തിൽ അധികം പേരാണ് ജോലി തേടി ഇതരസംസ്ഥാനങ്ങളിൽ കഴിയുന്നത്.
അക്രമം നടന്ന സ്ഥലത്ത് മാത്രം മാൽഡയിൽ നിന്നുള്ള 200 പേരുണ്ട്. പലരും ഭീതിമൂലം തിരിച്ചുവന്നു. മറ്റുള്ളവരെ കുടുംബം നിർബന്ധിച്ച് തിരിച്ചുവിളിക്കുന്നതായും നാട്ടുകാർ പറയുന്നു. സ്വന്തമായി ഭൂമിയുണ്ട് എന്നല്ലാതെ ഒരു വരുമാനവും ഇല്ലാത്തവരാണ് ഞങ്ങൾ. പുറത്ത് ജോലിക്ക് പോയാൽ മാസം 10,000 വരെ സമ്പാദിക്കാനാവും, അതുകൊണ്ടാണ് ദൂരസ്ഥലങ്ങളിലേക്ക് പോവുന്നത്. ഇനിയെന്ത് ചെയ്യുമെന്ന് അറിയില്ലെന്നും അഫ്റസൂലിെൻറ നാട്ടുകാരനായ മുഹമ്മദ് റിൻറൂ ശൈഖും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.