പ്രശാന്ത് കിഷോറിനെതിരെ പോസ്റ്റർ: കോൺഗ്രസ് നേതാവിന് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: യു.പിയിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ചുക്കാൻപിടിച്ച പ്രശാന്ത് കിഷോറിനെ കണ്ടുപിടിച്ച് പാർട്ടി കമ്മിറ്റിയിൽ ഹാജരാക്കുന്നവർക്ക് അഞ്ചു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പി.സി.സി ആസ്ഥാനത്ത് ഫ്ലക്സ് പതിച്ച സെക്രട്ടറി രാജേഷ് സിങ്ങിന് സസ്പെൻഷൻ.
ആറു വർഷത്തേക്കാണ് പുറത്താക്കൽ. യു.പിയിൽ കോൺഗ്രസ് 403ൽ ഏഴു സീറ്റ് മാത്രമായി ചുരുങ്ങിയതിന് പ്രശാന്ത് കിഷോറാണ് ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തിയാണ് പോസ്റ്റർ പതിച്ചത്.
ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലും കോൺഗ്രസ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രശാന്ത് കിഷോർ പങ്കുവഹിച്ചിരുന്നു.
പഞ്ചാബിലെ ജയത്തിന് പ്രശാന്ത് കിഷോറിനെ മുഖ്യമന്ത്രി അമരീന്ദർ സിങ് അഭിനന്ദിച്ചപ്പോൾതന്നെയാണ് യു.പിയിൽനിന്ന് പരിഹാസം.
യു.പിയിൽ പ്രശാന്ത് കിഷോർ മുന്നോട്ടുവെച്ച പല നിർദേശങ്ങളും തെരഞ്ഞെടുപ്പുകാലത്ത് നടപ്പായിരുന്നില്ല. സംസ്ഥാന ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി ഗുലാംനബി ആസാദ് പ്രശാന്ത് കിഷോറുമായി രസത്തിലായിരുന്നില്ല.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ചാണക്യൻ എവിടെപ്പോയി എന്ന ചോദ്യമാണ് രാജേഷ് സിങ് ഉയർത്തിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചതോടെയാണ് പ്രശാന്ത് കിഷോർ ശ്രദ്ധാകേന്ദ്രമായത്.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ നിതീഷ്കുമാറിനെയാണ് അദ്ദേഹം സഹായിച്ചത്. ഇതിനു പിന്നാലെയാണ് കോൺഗ്രസ് പ്രശാന്ത് കിഷോറിെൻറ സഹകരണം മൂന്നു സംസ്ഥാനങ്ങളിൽ തേടിയത്.
എന്നാൽ, കരുത്തുറ്റ പ്രാദേശിക കക്ഷികൾതന്നെ ദുർബലമായിപ്പോയ യു.പിയിൽ കോൺഗ്രസിന് മുെമ്പന്നത്തേക്കാൾ കുറഞ്ഞ സീറ്റാണ് കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.