സമഗ്ര വികസന സൂചിക: ഇന്ത്യ 62ാമത്; ചൈനക്കും പാകിസ്താനും പിന്നിൽ
text_fieldsദാവോസ്: ലോകത്തെ വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകളിൽ സമഗ്ര ഉൾപ്പെടുത്തൽ നയ വികസന സൂചിക പ്രകാരം (ഇൻക്ലൂസിവ് ഡെവലപ്മെൻറ് ഇൻഡക്സ്-െഎ.ഡി.െഎ)ഇന്ത്യക്ക് 62ാം സ്ഥാനം. 26ാമതുള്ള ചൈനക്കും 47ാമതുള്ള പാകിസ്താനും പിന്നിലാണ് ഇന്ത്യ. നോർവേയാണ് സൂചികയിൽ ഏറ്റവും മുന്നിൽ. ലോക സാമ്പത്തിക ഫോറം (ഡബ്ല്യു.ഇ.എഫ്) സമ്മേളനത്തിന് മുന്നോടിയായി എല്ലാവർഷവും സംഘടന പുറത്തിറക്കുന്നതാണ് സമഗ്ര ഉൾപ്പെടുത്തൽ നയ വികസന സൂചിക റിപ്പോർട്ട്. ഒരു രാജ്യത്തിൻറ സാമ്പത്തിക വളർച്ചയുടെ സൂചകമായി ആഗോളതലത്തിൽ ആഭ്യന്തര മൊത്ത ഉൽപാദനം (ജി.ഡി.പി) കണക്കിലെടുക്കുേമ്പാൾ ലോക സാമ്പത്തിക ഫോറം ജനങ്ങളുടെ ജീവിതനിലവാരവും കൂടി പരിഗണിച്ചാണ് െഎ.ഡി.െഎ റിപ്പോർട്ട് തയാറാക്കുന്നത്.
ജി.ഡി.പി ധനാഗമ മാർഗങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നതെങ്കിൽ െഎ.ഡി.െഎയിൽ ധനവിതരണ ഘടകവും കൂടി പരിഗണിക്കും. ജി.ഡി.പിയിൽ ഉൗന്നി സമ്പദ്വ്യവസ്ഥ വിഭാവനം ചെയ്യുന്നത് അസമത്വത്തിന് കാരണമാകുമെന്നാണ് ഡബ്ല്യു.ഇ.എഫ് നിലപാട്. കഴിഞ്ഞ വർഷം 79 രാജ്യങ്ങളിൽ 60ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ചൈന 15ാമതും പാകിസ്താൻ 52ാമതുമായിരുന്നു. വികസനം, വളർച്ച, സമഗ്ര ഉൾപ്പെടുത്തൽ നയം എന്നിവ അടിസ്ഥാനമാക്കുന്ന ഇൗ വർഷത്തെ െഎ.ഡി.െഎയിൽ 103 രാജ്യങ്ങളെയാണ് പരിഗണിച്ചത്. നോർവേയെ കൂടാതെ ആദ്യ അഞ്ചിൽ വരുന്നത് അയർലൻറ്, ലക്സംബർഗ്, സ്വിറ്റ്സർലൻഡ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളാണ്.
ചെറിയ യൂറോപ്യൻ രാജ്യങ്ങളാണ് സൂചികയിൽ മുന്നിൽ നിൽക്കുന്നവയിൽ ഭൂരിപക്ഷവും. ആസ്ട്രേലിയ(ഒമ്പത്) മാത്രമാണ് ആദ്യ പത്തിൽ വരുന്ന ഏക യൂറോപ്യൻ ഇതര രാഷ്ട്രം. ജി-ഏഴ് രാജ്യങ്ങളിൽ ജർമനിയാണ് മുന്നിൽ-12ാം സ്ഥാനം. പിന്നാലെ കാനഡ(17), ഫ്രാൻസ്(18), യു.കെ(21), യു.എസ്(23), ജപ്പാൻ(24), ഇറ്റലി(27) തുടങ്ങിയ രാജ്യങ്ങളുമുണ്ട്. ഭാവിതലമുറക്ക് സംരക്ഷണമേർപ്പെടുത്തുന്നതിൽ ലോകത്തെ സമ്പന്ന - ദരിദ്ര രാജ്യങ്ങൾ ഒരു പോലെ ആയാസപ്പെടുന്നുണ്ടെന്നും ലോക സാമ്പത്തിക ഫോറം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ലോക സാമ്പത്തിക ഫോറത്തിൽ പെങ്കടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിസ് നഗരമായ ദാവോസിൽ എത്തി. ചൊവ്വാഴ്ചത്തെ പ്രാരംഭ സമ്മേളനത്തിൽ ഇന്ത്യയുടെ ഭാവി കാഴ്ചപ്പാടുകൾ അേദ്ദഹം അന്തർദേശീയ സമൂഹവുമായി പങ്കുവെക്കും. സ്വിസ് പ്രസിഡൻറ് അലെയ്ൻ ബെർസറ്റ്, സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ േലാഫ്വെൻ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ േമാദി വ്യക്തമാക്കിയിരുന്നു. ആഗോളതലത്തിലെ സി.ഇ.ഒകൾക്കുള്ള അത്താഴവിരുന്നിന് മോദി ആതിഥേയത്വം വഹിക്കും. വ്യവസായികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇനിയുള്ള വർഷങ്ങളിൽ പുറംലോകവുമായുള്ള ഇന്ത്യയുടെ ഇടപെടൽ രാഷ്ട്രീയ-സാമ്പത്തിക മേഖലകളെ ഉൾെക്കാള്ളിച്ചുകൊണ്ട് ബഹുതലവും ഫലപ്രാപ്തിയുള്ളതുമായിരിക്കുമെന്ന് മോദി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.