ശ്രീനഗറിൽ ഡിവൈ.എസ്.പിയെ ജനക്കൂട്ടം മർദിച്ച് കൊന്നു
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ ജനക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥനെ വിവസ്ത്രനാക്കി മർദിച്ച് കൊലപ്പെടുത്തി. ശ്രീനഗർ നൗഹട്ടയിൽ ജാമിയ മസ്ജിദിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡിവൈ.എസ്.പി മുഹമ്മദ് അയ്യൂബ് പണ്ഡിതിനെയാണ് കൊലപ്പെടുത്തിയത്.വ്യാഴാഴ്ച അർധരാത്രി 12.30ഒാടെയാണ് സംഭവം. പള്ളിയിൽനിന്ന് പുറത്തുവരുകയായിരുന്നവരുടെ ചിത്രങ്ങൾ മുഹമ്മദ് അയ്യൂബ് വിഡിേയായിൽ പകർത്താൻ ശ്രമിച്ചത് ചോദ്യം ചെയ്ത് ജനങ്ങൾ ഇദ്ദേഹത്തെ വളഞ്ഞു. ഇതേതുടർന്ന് മുഹമ്മദ് അയ്യൂബ് നിരവധി തവണ വെടിയുതിർത്തു. ഇതിൽ പ്രകോപിതരായ ജനത്തിെൻറ കല്ലേറിലും മർദനത്തിലുമാണ് മരണം. അയ്യൂബിെൻറ വെടിയേറ്റ് മൂന്നുപേർക്ക് പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥൻ യൂനിേഫാം ധരിച്ചിരുന്നില്ല.
റമദാനായതിനാൽ അർധരാത്രിയും പ്രാർഥനക്ക് പള്ളിയിൽ തിരക്കുണ്ടായിരുന്നു. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് സ്ഥിതി ശാന്തമാക്കുകയും മൃതദേഹം പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റുകയും ചെയ്തു. ആെള തിരിച്ചറിയാതിരുന്നതിനാൽ മുഹമ്മദ് അയ്യൂബിെൻറ ഫോണിൽ തന്നെ കുടുംബാംഗങ്ങളെ വിളിച്ചാണ് കൊല്ലപ്പെട്ടത് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് സ്ഥിരീകരിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒാഫിസറെ കൊലപ്പെടുത്തിയത് നിർഭാഗ്യകരമാണെന്ന് ഡി.ജി.പി എസ്.പി. വൈദ് പറഞ്ഞു.
പുൽവാമയിൽ സിവിലിയനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച വിഘടനവാദികൾ പ്രതിഷേധപ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചതിനാൽ ഏഴ് പൊലീസ് സ്റ്റേഷൻ പരിധികളിൽ നാട്ടുകാർക്ക് യാത്രവിലക്കേർപ്പെടുത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ അറസ്റ്റുചെയ്തതായും ഒരാളെ തിരിച്ചറിഞ്ഞതായും ഡി.ജി.പി എസ്.പി. വൈദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.