Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവഴിമുട്ടി ഗൗരി...

വഴിമുട്ടി ഗൗരി വധക്കേസ് അന്വേഷണം 

text_fields
bookmark_border
Gauri-Lenkesh
cancel

ബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് ആറാഴ്ച പിന്നിടുമ്പോഴും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇരുട്ടിൽ തപ്പുകയാണ്. കഴിഞ്ഞയാഴ്ച പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേരുടെ മൂന്നു രേഖാചിത്രങ്ങൾ പുറത്തുവിട്ടെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന തുമ്പുകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. മുന്നോട്ടുള്ള അന്വേഷണം വഴിമുട്ടിയതോടെ എസ്.ഐ.ടിയിലെ ഉദ്യോഗസ്ഥരോട് പതിവു ജോലികളിലേക്ക് മടങ്ങാനും മറ്റു കേസുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും നിർദേശം നൽകി. 

കഴിഞ്ഞദിവസം ബംഗളൂരുവിൽ ചേർന്ന യോഗത്തിലാണ് സിറ്റി പൊലീസ് കമീഷണർ ടി. സുനിൽ കുമാർ എസ്.ഐ.ടിയിലെ ഉദ്യോഗസ്ഥരോട് സ്വന്തം സ്റ്റേഷനുകളിലെത്തി പതിവു ജോലികളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടത്. ഇതോടൊപ്പം തന്നെ ഗൗരി വധക്കേസ് അന്വേഷണവും കൊണ്ടുപോകാനാണ് നിർദേശം. സെപ്റ്റംബർ അഞ്ചിന് രാജരാജേശ്വരി നഗറിലെ വീടിനു മുന്നിലാണ് ഗൗരി കൊലയാളികളുടെ വെടിയേറ്റ് മരിക്കുന്നത്. തൊട്ടടുത്ത ദിവസം ഐ.ജി ബി.കെ. സിങ്ങിെൻറ നേതൃത്വത്തിൽ 21 അംഗ സംഘം അന്വേഷണവും തുടങ്ങി. 

പ്രതിഷേധം ശക്തമായതോടെ അന്വേഷണം വേഗത്തിലാക്കാൻ 40 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്.ഐ.ടി വിപുലപ്പെടുത്തി. ബംഗളൂരുവിലെ സി.ഐ.ഡി ആസ്ഥാനത്ത് വധത്തിനു പിന്നിലെ ചുരുളഴിക്കാനായി വിശ്രമമില്ലാത്ത ജോലിയിലായിരുന്നു എസ്.ഐ.ടി. ഇതിനിടെയാണ് പ്രതികളുടെ മൂന്നു രേഖാചിത്രം പുറത്തുവിട്ട് പൊതുജനങ്ങളുടെ സഹായം തേടിയത്. എന്നാൽ, അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള തെളിവുകളൊന്നും എസ്.ഐ.ടിക്ക് കണ്ടെത്താനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siddaramaiahmalayalam newsGauri LankeshSITMurder Cases
News Summary - No One Knows Who Shot Gauri Lankesh-India News
Next Story