തെരഞ്ഞെടുപ്പ്: നേപ്പാൾ അതിർത്തികൾ അടച്ചു
text_fieldsകാഠ്മണ്ഡു: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്ത്യയും ചൈനയുമായുമുള്ള കര അതിർത്തികൾ അടച്ച് നേപ്പാൾ. പ്രവിശ്യ, പാർലമെൻററി തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് നേപ്പാൾ അതിർത്തികൾ അടച്ചത്. തെരഞ്ഞെടുപ്പുകൾ രാഷ്ട്രീയ സ്ഥിരത രാജ്യത്തിന് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് ഘട്ടമായാണ് നേപ്പാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഒന്നാം ഘട്ടം നവംബർ 26നും രണ്ടാം ഘട്ടം ഡിസംബർ ഏഴിനുമാണ് നടക്കുക. ജനാധിപത്യത്തിലേക്കുള്ള നേപ്പാളിെൻറ മാറ്റത്തിെൻറ തുടക്കമായാണ് തെരഞ്ഞെടുപ്പിനെ ലോകരാജ്യങ്ങൾ കാണുന്നത്. 2006ൽ ആരംഭിച്ച അഭ്യന്തര യുദ്ധം നേപ്പാളിൽ 16,000 പേരുടെ ജീവനെടുത്തിരുന്നു. ഇതിന് ശേഷമാണ് രാജ്യം വീണ്ടും ജനാധിപത്യത്തിെൻറ മാർഗത്തിലേക്ക് നീങ്ങുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 3,00000 സുരക്ഷ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. രാജ്യത്തെ വടക്കൻ മേഖലയിൽ ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കുേമ്പാൾ ദക്ഷിണ മേഖലയിൽ ഡിസംബർ ഏഴിനാണ് വോെട്ടടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.