കയറ്റിറക്കങ്ങളിലൂടെ നക്സൽബാരിക്ക് 50 വയസ്സ്
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ നക്സലൈറ്റ് പ്രസ്ഥാനം അരനൂറ്റാണ്ട് പൂർത്തിയാക്കുന്നു. അടിച്ചമർത്തപ്പെടുേമ്പാഴും ഭരണകൂടവിരുദ്ധസമരത്തിലൂടെ ഉയിർത്തെഴുന്നേൽക്കുകയും അതേവിഷയങ്ങളിൽ അടിപതറുകയും ഭിന്നിക്കുകയും വീണ്ടും ഒന്നിച്ച് ചേരുകയും ചെയ്യുക... 50 വർഷത്തെ പ്രസ്ഥാനത്തിെൻറ ചരിത്രം തിരയുേമ്പാൾ തെളിയുന്നത് ഇതാണ്. കുത്തനെ മുകളിലേക്കും കുത്തനെ താഴേക്കും പോവുന്നതല്ല നക്സലൈറ്റുകളുടെ ഗ്രാഫ്. കയറ്റങ്ങളും ഇറക്കങ്ങളിലൂടെയും തുടരുന്ന ഒന്ന്.
ചാരുമജുംദാറിെൻറയും കനുസന്യാലിെൻറയും ജംഗൽ സന്താളിെൻറയും നേതൃത്വത്തിൽ 1967 ൽ പശ്ചിമബംഗാളിലെ നക്സൽബാരിയിൽ ഭൂപ്രഭുത്വത്തിനും നാടുവാഴിത്ത അടിച്ചമർത്തലിനും എതിരെ ഭൂമിക്കുവേണ്ടി അരങ്ങേറിയ സായുധസമരത്തോടെ കുതിച്ചുകയറിയ ഗ്രാഫ് പൊലീസ് നടപടിയിലും കസ്റ്റഡിയിലിരിക്കെയുള്ള ചാരുമജുംദാറിെൻറ മരണത്തോടെയും താഴേക്ക് വന്നു. പിന്നീട് 1975--77 ലെ അടിയന്തരാവസ്ഥെക്കതിരെയുള്ള പോരാട്ടത്തിൽ മുന്നോട്ടുവരുകയും കടുത്ത ഭരണകൂടഅടിച്ചമർത്തലിന് വിധേയമാവുകയും ചെയ്തു. ശേഷം 1980, 90 കളുടെ ആദ്യം വീണ്ടും പ്രവർത്തനം ശക്തമാക്കിയതിനെതുടർന്ന് പൊലീസ് ഇടപെടലുകളിൽ പിന്നാക്കം പോവേണ്ടിവന്നു.
ഭരണകൂട ഉപകരണങ്ങൾെക്കതിരെ ശക്തമായ ആക്രമണങ്ങൾ നടത്തി ഇന്ത്യൻ ദേശീയതയെയും സംസ്കാരത്തെയും വികസനത്തെയും കുറിച്ചുള്ള കാതലായ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു മടങ്ങിവരവ്. സുപ്രധാനനേതാക്കളെ സമാധാനചർച്ചയുടെ മറവിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെ ഇല്ലാതാക്കി ഭരണകൂടം തിരിച്ചടിച്ചപ്പോഴും പല ഗ്രൂപ്പുകളായി ഭിന്നിച്ച് നിന്നതിൽ നിന്ന് മാറി യോജിച്ചും ഒന്നായിമാറിയും തിരിച്ചടികളെ മറികടക്കാൻ നക്സലൈറ്റ്/മാവോവാദി പ്രസ്ഥാനത്തിന് കഴിയുെന്നന്നതാണ് യാഥാർഥ്യം. ചുരുക്കത്തിൽ, വിശ്രുത അമേരിക്കൻ ചിന്തകനായ റോബർ വെയിൽ ‘ദീപശിഖ കൈമാറുേമ്പാൾ’? എന്ന തെൻറ പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടുന്നതാണ് ഏറെ പ്രസക്തം:--- ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് ഏറ്റവും വലിയ വിപ്ലവപ്രസ്ഥാനം നിലനിൽക്കുന്നത്.
50 വർഷമായി സൈനികനീക്കത്തിലൂടെ അടിച്ചമർത്തിയിട്ടും നേതാക്കളെ ഇല്ലായ്മ ചെയ്തിട്ടും ഒരു പ്രസ്ഥാനത്തിന് നിലനിൽക്കാൻ കഴിയുെന്നന്നത് അതിന് മൗലികപ്രശ്നങ്ങൾ ഉന്നയിക്കാൻ കഴിയുെന്നന്നതിനാലാണ്.
‘നക്സലൈറ്റ്’ എന്ന ഉളിപോലെ മൂർച്ചയേറിയ രാഷ്ട്രീയവാക്ക് ഇന്ത്യൻ ഉപഭൂഖണ്ഡം സംഭാവന ചെയ്യുന്ന സംഭവങ്ങൾ ആരംഭിക്കുന്നത് പശ്ചിമബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിലാണ്; 1967ൽ ചാരുമജുംദാറിെൻറയും കനുസന്യാലിെൻറയും നേതൃത്വത്തിൽ സായുധ സമരത്തിലൂടെ. നക്സൽബാരിയിലെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾക്കിടയിൽ ഇവർ രണ്ടുപേരും പ്രവർത്തനം തുടങ്ങുേമ്പാൾ സി.പി.എമ്മിനൊപ്പമായിരുന്നു. 1967 മാർച്ച് 18ന് അവിടത്തെ പ്രാദേശികകർഷകരുടെ യോഗം, ജതേദാർ എന്ന ഭൂവുടമ വർഗം കൈവശം വെച്ച ഭൂമി പുനർവിന്യാസം ചെയ്യാൻ തയാറായിക്കഴിെഞ്ഞന്ന് പ്രഖ്യാപിച്ചതോടെയാണ് ചരിത്രം തിരുത്തിയെഴുതിയ സംഭവങ്ങൾക്ക് കളമൊരുങ്ങിയത്.
മേയ് 23ന് ഒരു തുണ്ട് കൃഷിഭൂമിയിൽ തെൻറ കൈക്കോട്ടും കാളയുമായി ഇറങ്ങിയ ബിഗുൽ കിസാൻ എന്ന കർഷകനെ ഭൂപ്രഭുക്കളുടെ ഗുണ്ടകൾ തല്ലി. 24ന് കർഷകനേതാക്കളെ അറസ്റ്റ് ചെയ്യാൻ ഇൻസ്പെക്ടർ സോനം വാങ്കടിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി. പക്ഷേ, അയാൾ പ്രതിഷേധക്കാരിൽ നിന്നുള്ള അമ്പും വില്ലും പ്രയോഗത്തിൽ കൊല്ലപ്പെട്ടു. മേയ് 25ന് നക്സൽബാരിയിലെ പ്രസാദ്ജോട്ടിൽ കർഷകരുടെ യോഗത്തിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും അടക്കം 11 പേരാണ് കൊല്ലപ്പെട്ടത്.
കൊൽക്കത്തയിലെ ചുവരുകളിൽ ആരോ എഴുതി; ‘‘എെൻറ വീട് നക്സൽബാരി, നിങ്ങളുടെ വീട് നക്സൽബാരി’’. ബംഗാളിനെ വരിഞ്ഞുമുറുക്കി നക്സൽബാരിസമരം പുറത്തേക്ക് പടരാൻ തുടങ്ങി. പൊലീസ് വെടിവെപ്പ് നടന്ന് മാസങ്ങൾക്കകംതന്നെ രോഷാകുലരായ കർഷകർ ഭൂ പ്രഭുക്കളെ കൊലപ്പെടുത്തി ഭൂമി പിടിച്ചെടുത്തു. കനുസന്യാലിെൻറ നേതൃത്വത്തിലുള്ള സി.പി.എം പ്രവർത്തകരായിരുന്നു ഇതിന് നേതൃത്വം നൽകിയത്. 1968 ൽ ഇൗ കർഷകവിപ്ലവത്തെ അടിച്ചമർത്താൻ അരങ്ങേറിയ ക്രൂരമായ പൊലീസ്നടപടികൾക്ക് ചുക്കാൻപിടിച്ചത് അന്ന് ആഭ്യന്തരമന്ത്രിയായ ജ്യോതിബസുവിെൻറ നേതൃത്വത്തിലുള്ള സി.പി.എം നേതാക്കളായിരുന്നു. നക്സൽബാരി സമരത്തോട് അനുഭാവം പുലർത്തിയ എല്ലാ പാർട്ടിപ്രവർത്തകരെയും സി.പി.എം പുറത്താക്കി. സമരത്തെ അടിച്ചമർത്തിയതിലൂടെ ആയിരക്കണക്കിന് പേർക്കാണ് ബംഗാളിൽ ജീവൻ നഷ്ടമായത്. ഒരു തലമുറയിലെ സമർഥരായ യുവതയിലെ ഭൂരിഭാഗം പേരുമെന്ന് ചുരുക്കം.
‘ഇന്ത്യക്കുമേൽ വസന്തത്തിെൻറ ഇടിമുഴക്കം’ എന്ന് ചൈനീസ് പീപ്ൾസ് ഡെയ്ലി പുകഴ്ത്തിയ 1967 ജൂലൈ അഞ്ചിന് ഒാപറേഷൻ ക്രോസ്ബോ എന്ന കുപ്രസിദ്ധമായ പൊലീസ് നടപടിക്ക് അംഗീകാരം നൽകിയതും ജ്യോതിബസുവായിരുന്നു. 1968 ഒക്ടോബറിൽ ചാരുമജുംദാർ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് വിട്ടയച്ചു. 1972 ൽ പൊലീസ് കസ്റ്റഡിയിലിരിക്കെ അദ്ദേഹം മരിച്ചു. നക്സൽബാരി പ്രസ്ഥാനത്തിെൻറ ഒരു അധ്യായം അവിടെ അവസാനിച്ചു. അതേസമയം, വിവിധ സംസ്ഥാനങ്ങളിലേക്ക് പടർന്ന മറ്റൊരു അധ്യായത്തിന് തുടക്കംകുറിച്ചു. പീപ്ൾസ്വാർ ഗ്രൂപ്പും മാവോയിസ്റ്റ് സെൻററും ചേർന്ന് തുടങ്ങിയ സി.പി.െഎ( മാവോയിസ്റ്റ്) എന്ന വലിയ സംഘടന മുതൽ പാർലമെൻററി രംഗത്തും അതിെൻറ കളത്തിന് പുറത്തും പ്രവർത്തിക്കുന്ന പല ഗ്രൂപ്പുകളുമായി അത് തുടരുന്നു.
രാജ്യത്തെ ഇടതുപക്ഷ തീവ്രവാദത്തെ നേരിടുന്നതിെൻറ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം എൽ.ഡബ്ല്യു.ഇ എന്ന ഒരുവിഭാഗം ആരംഭിക്കുന്നത് 2006 ഒക്ടോബർ 19നാണ്. ഛത്തിസ്ഗഢ്, ഝാർഖണ്ഡ്, ഒഡിഷ, ബിഹാർ, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് ഇടതുപക്ഷ തീവ്രവാദം ബാധിച്ച സംസ്ഥാനങ്ങളായി ആഭ്യന്തരമന്ത്രാലയം അതിെൻറ വെബ്സൈറ്റിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. എട്ട് വർഷമായി ഒാപറേഷൻ ഗ്രീൻഹണ്ട് എന്ന പേരിൽ രണ്ട് ലക്ഷം അർധസൈനികരെ ഉപയോഗിച്ച് നടത്തുന്ന വേട്ടയെ എന്നിട്ടും അതിജീവിക്കാൻ മാവോവാദികൾക്ക് കഴിയുന്നു. പക്ഷേ, സായുധകലാപത്തിലും സൈനികചട്ടക്കൂടിലും ഉൗന്നിയുള്ള മാവോവാദികളുടെ പ്രവർത്തനരീതി ഇന്നത്തെ സാഹചര്യത്തിൽ എത്ര പ്രസക്തമാണെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഭരണകൂടവും കോർപറേറ്റുകളും ഹിന്ദുത്വശക്തികളും ഒന്നായ പുതിയ രാഷ്ട്രീയ, സാമ്പത്തികസാഹചര്യം മാവോവാദികളുടെ പ്രസക്തിയെക്കുറിച്ച് ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഇന്ത്യൻദേശീയത എന്ന സങ്കൽപത്തെ മാവോവാദികൾ തുടക്കം മുതൽ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം, ഹിന്ദുത്വശക്തികളുടെ വർഗീയ ഫാഷിസത്തെ പ്രതിരോധിക്കുന്നതിൽ മാവോവാദികൾക്ക് എത്രമാത്രം സാധിച്ചുവെന്നത് ചർച്ച ചെയ്യപ്പെടേണ്ടതും മാവോവാദികൾ മറുപടി പറയേണ്ടതുമാണ്. തങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിൽ പോലും അത് ഫലപ്രദമായി നടത്താൻ നേരേത്ത വേണ്ടവിധത്തിൽ കഴിഞ്ഞില്ലെന്ന വിമർശനം മാവോവാദികൾക്കിടയിൽതന്നെ സ്വയംവിമർശനപരമായി വിലയിരുത്തപ്പെടുന്നുണ്ട് ഇന്ന്. 50 വർഷത്തിന് ശേഷവും മാവോവാദികൾ ഉയർത്തുന്ന പ്രശ്നങ്ങൾ എന്തുകൊണ്ട് പരിഹരിക്കപ്പെടാതെ നിലകൊള്ളുന്നുവെന്ന് സ്വയംവിമർശനപരമായി വിലയിരുത്തേണ്ടത് ഭരണകൂടവും മുഖ്യധാരാ രാഷ്ട്രീയകക്ഷികളും പൊതുസമൂഹവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.