പൊതുപണം കൊള്ളയടിക്കുന്നത് അനുവദിക്കില്ല -പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പു കേസുകളിൽ കർശന നടപടി സ്വീകരിക്കുമെന്നും പൊതുപണം കൊള്ളയടിക്കുന്നത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തട്ടിപ്പുകൾ തടയാൻ, മേൽേനാട്ട ചുമതലയുള്ളവർ ജാഗ്രത പുലർത്തണമെന്ന് മോദി നിർദേശിച്ചു. 11,400 കോടി രൂപയുടെ പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പുകേസിൽ ദിവസങ്ങൾക്കുശേഷമാണ് പ്രധാനമന്ത്രി മൗനം വെടിഞ്ഞത്.
സാമ്പത്തിക തട്ടിപ്പ് കേസുകളിൽ കേന്ദ്ര സർക്കാർ കർശന നടപടിയാണ് സ്വീകരിക്കുന്നത്. ഇത് തുടരും. പൊതുപണം കൊള്ളയടിക്കുന്നത് അനുവദിക്കില്ല. വ്യവസ്ഥകൾ നിർമിക്കാനും ധാർമികത നിലനിർത്താനും ബാധ്യതയുള്ളവർ തങ്ങളുടെ ഉത്തരവാദിത്തം ജാഗ്രതയോടെ നിർവഹിക്കണം. ഇക്കാര്യത്തിൽ മേൽനോട്ട, നിരീക്ഷണ ചുമതലയുള്ളവർ അതി ശ്രദ്ധചെലുത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ, കേസിലെ മുഖ്യപ്രതി നീരവ് മോദിയുെടയോ പി.എൻ.ബിയുെടയോ പേര് പരാമർശിച്ചില്ല. ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ഗ്ലോബൽ ബിസിനസ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.