ഇന്ത്യ-യു.എസ് സംയുക്ത പ്രസ്താവന: എതിർപ്പുമായി പ്രതിപക്ഷം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെയുണ്ടായ ഇന്ത്യ-യു.എസ് സംയുക്ത പ്രസ്താവനക്കെതിരെ ശക്തമായ എതിർപ്പുമായി പ്രതിപക്ഷം.
ഇസ്ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളിലെ നിലപാടിനെയാണ് അവർ ചോദ്യം ചെയ്തത്. ‘ഇസ്ലാമിക ഭീകരത’ വിഷയത്തിൽ അമേരിക്കൻ നിലപാടിനോട് ഇന്ത്യ വളരെയധികം അടുക്കുന്ന സംയുക്ത പ്രസ്താവന യഥാർഥത്തിൽ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ പുതിയ ആശയങ്ങൾ നൽകാത്തതും നിരാശജനകവുമാണെന്നാണ് പ്രതിപക്ഷ വിലയിരുത്തൽ. ഉഭയകക്ഷി ബന്ധത്തിൽ പരിവർത്തനങ്ങളെക്കാൾ വ്യതിയാനങ്ങളാണുണ്ടായതെന്നും പാർട്ടികൾ അഭിപ്രായപ്പെട്ടു. ഇസ്ലാമിനെ ഭീകരതയുമായി ബന്ധപ്പെടുത്തുന്ന അമേരിക്കൻ നിലപാടിനോട് നരേന്ദ്ര മോദി കൂടുതൽ അടുത്തെന്നും അഭിപ്രായമുണ്ടായി. പ്രസ്താവന തികച്ചും നിരാശജനകമാണെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. വിഷയത്തിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നിലപാേടാ വ്യാഖ്യാനമോ അല്ല നമ്മുടേതെന്നും മനീഷ് തിവാരി വ്യക്തമാക്കി. ഇസ്ലാമും ഭീകരതയും ഒന്നാണെന്ന ട്രംപിെൻറ നിലപാടിനെ സ്വീകരിക്കുകയാണ് മോദി ചെയ്തതെന്ന് സി.പി.െഎ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.