ജാദവിന്റെ അമ്മയുടെയും ഭാര്യയുടെയും വിസ അപേക്ഷ പരിഗണനയിലെന്ന് പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: പാക് ജയിലില്‍ കഴിയുന്ന കുല്ഭൂഷൺ ജാദവിനെ സന്ദര്‍ശിക്കാൻ അമ്മയും ഭാര്യയും സമർപ്പിച്ച വിസഅപേക്ഷയിൽ നടപടി സ്വീകരിച്ചുവരുകയാണെന്ന് പാകിസ്താൻ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലിെൻറ ട്വീറ്റ്. വിസ എന്ന് അനുവദിക്കാനാവുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരേത്ത ഇവർക്ക് വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ നൽകിയ കത്തും ജാദവിന് നിയമസഹായം നൽകണമെന്ന ഇന്ത്യയുടെ ആവശ്യവും പാക് വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. കേസിൽ അന്താരാഷ്ട്ര കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വിയന കൺവെൻഷൻ കരാർ രാജ്യത്ത് നിയമാനുസൃതം സന്ദർശനം നടത്തുന്നവർക്ക് മാത്രമാണ് ബാധകമെന്നും ചാരന്മാർക്ക് ആനുകുല്യം നൽകാനാവില്ലെന്നും പാകിസ്താൻ വാദിച്ചിരുന്നു. ജാദവ് പാകിസ്താനെതിരെ വിധ്വംസകപ്രവർത്തനം ലക്ഷ്യമിട്ട് എത്തിയ ആളാണെന്നാണ് പാക് ആരോപണം.
അമ്മക്കും ഭാര്യക്കും പാകിസ്താനിലെ ഇന്ത്യൻ ഹൈകമീഷൻ ഒാഫിസിലെ അധികൃതർക്കൊപ്പം ജാദവിെന ഡിസംബർ 25ന് സന്ദർശിക്കാനാണ് പാകിസ്താൻ സമ്മതം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.