ഗൗരിയുടെ പേരിൽ പത്രം തുടങ്ങുന്നതിനെ പിന്തുണക്കുമെന്ന് കവിത
text_fieldsബംഗളൂരു: വെടിയേറ്റുകൊല്ലപ്പെട്ട പത്രപ്രവർത്തക ഗൗരി ലേങ്കഷിെൻറ പേരിൽ സുഹൃത്തുക്കൾ പത്രം തുടങ്ങുന്നതിനെ പിന്തുണക്കുന്നതായി സഹോദരി കവിത ലേങ്കഷ്. ഗൗരിയുടെ പേരിൽ പത്രം തുടങ്ങുന്നതിനെ എതിർത്ത് അമ്മ ഇന്ദിര ലേങ്കഷ് കഴിഞ്ഞദിവസം രംഗത്തെത്തിയതിനുപിന്നാലെയാണ് കവിത തെൻറ പിന്തുണ വ്യക്തമാക്കിയത്. ഗൗരിയുടെ ചിന്തകളെയും നയങ്ങളെയും പ്രതിഫലിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരുക എന്ന ലക്ഷ്യത്തോടെ ‘നമ്മ ഗൗരി’ എന്ന പേരിൽ ട്രസ്റ്റ് രൂപവത്കരിക്കാൻ സഹപ്രവർത്തകരും സുഹൃത്തുക്കളും തീരുമാനിച്ചിരുന്നു. ട്രസ്റ്റിന് കീഴിൽ ആരംഭിക്കുന്ന ടാബ്ലോയ്ഡ് പത്രത്തിന് ഗൗരിയുടെ പേരുതന്നെ ഉപയോഗിക്കാനായിരുന്നു ധാരണ.
എന്നാൽ, ട്രസ്റ്റിനോട് എതിർപ്പില്ലെന്നും പത്രത്തിന് ഗൗരിയുടെ പേര് ഉപയോഗിക്കേണ്ടതില്ലെന്നുമാണ് അമ്മയുടെ നിലപാട്. പുതിയ പത്രത്തിന് ഗൗരിയുടെയോ പിതാവ് ലേങ്കഷിെൻറയോ പേര് ഉപയോഗിക്കുന്നത് തടയണമെന്ന് ചൂണ്ടിക്കാട്ടി ഇന്ദിര ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ഫയൽ ചെയ്ത ഹരജിയിൽ അനുകൂല ഉത്തരവ് നേടിയിരുന്നു. 17 വർഷം തെൻറ മകൾ ഉത്തരവാദിത്തത്തോടെ പത്രം നടത്തിയെന്നും എന്നാൽ, അവളുടെ പേരിൽ തുടങ്ങുന്ന പത്രം ഭാവിയിൽ വ്യത്യസ്തമായ സമീപനങ്ങൾ സ്വീകരിക്കുമോ എന്ന് തീർച്ചപറയാനാവില്ലെന്നും ഇന്ദിര പറഞ്ഞു.
മറ്റുള്ളവർ ഗൗരിയെ ഒാർക്കണമോ വേണ്ടയോ എന്ന് നമ്മൾക്ക് നിർബന്ധിക്കാനാവില്ലെന്നും നമ്മ ഗൗരി എന്ന പേരിൽ ആരംഭിക്കുന്ന ട്രസ്റ്റിനും പത്രത്തിനും തെൻറ പൂർണ പിന്തുണയുണ്ടെന്നുമായിരുന്നു അമ്മയുടെ കോടതി നീക്കത്തെക്കുറിച്ച് കവിതയുടെ പ്രതികരണം. അമ്മയുമായി കലഹിക്കുകയല്ല. ആ നീക്കത്തെയാണ് എതിർക്കുന്നത്. മൗനം പാലിച്ചാൽ അത് ഗൗരിയുടെ കൊലയാളികളോട് ചേർന്നുനിൽക്കലാവും. ഗൗരിയുടെ മഹത്ത്വം കുടുംബത്തിന് മാത്രം അവകാശെപ്പട്ടതല്ലെന്നും കവിത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.