പുരോഗമന ചിന്തകർക്ക് പൊലീസ് സംരക്ഷണം നൽകും –കർണാടക മുഖ്യമന്ത്രി
text_fieldsബംഗളൂരു: പുരോഗമന ചിന്തകരായ ആക്ടിവിസ്റ്റുകൾക്ക് പൊലീസ് സംരക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗൗരി ലേങ്കഷിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് ബുധനാഴ്ച വൈകീട്ട് വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. കൊലപാതക കേസ് ഗൗരവമായി അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ഗൗരി ലേങ്കഷിെൻറ കൊലപാതകം ആസൂത്രിതമാണ്. എം.എം. കൽബുർഗി, ഗോവിന്ദ് പൻസാരെ, നരേന്ദ്ര ദഭോൽകർ എന്നിവരുടെ കൊലപാതകവുമായി ഇൗ സംഭവത്തിന് ബന്ധമുണ്ടോ എന്നു പറയാനാകില്ലെന്നും അത് പൊലീസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസ് സി.ബി.െഎ അന്വേഷിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോൾ തീരുമാനം ഡി.ജി.പിക്ക് വിടുന്നതായും ആഭ്യന്തരമന്ത്രിയുമായി കൂടിയാലോചിച്ച് അവർ തീരുമാനിക്കെട്ട എന്നായിരുന്നു മറുപടി. പ്രത്യേക അന്വേഷണസംഘത്തിൽ വിശ്വാസമുണ്ടെന്നും കേസ് തെളിയിക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൗരിക്കെതിരെ ഫേസ്ബുക് പോസ്റ്റിട്ട രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിക്മഗളൂരിൽനിന്ന് പിടികൂടിയ ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരുകയാണ്. അടുത്തിടെ ഗൗരിയെ കണ്ടിരുന്നതായും എന്നാൽ അവർക്ക് വധഭീഷണിയുള്ളതായി ഒന്നും പറഞ്ഞിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.