ജന ഏകത ജന അധികാർ ആന്ദോളൻ ആദ്യസമ്മേളനം 18ന്
text_fieldsന്യൂഡൽഹി: ബി.ജെ.പി സർക്കാറിെനതിരെ ഇടത്, ജനാധിപത്യ, വർഗ-ബഹുജന, സാമൂഹികസംഘടനകൾ ചേർന്ന് രൂപവത്കരിച്ച പൊതുവേദിയായ ‘ജന ഏകത ജന അധികാർ ആന്ദോളൻ’ സംഘടനയുടെ ആദ്യ ദേശീയസമ്മേളനം സെപ്റ്റംബർ 18ന്. മാവ്ലങ്കർ ഹാളിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെ നടക്കുന്ന സമ്മേളനം രാജ്യത്ത് നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സാഹചര്യം ചർച്ചചെയ്യുകയും ഭാവി പരിപാടികൾക്ക് രൂപം നൽകുകയും ചെയ്യും.
അതേസമയം സി.പി.എം, സി.പി.െഎ, സി.പി.െഎ (എം.എൽ) എന്നീ ഇടത് സംഘടനകൾ മുൻകൈെയടുത്ത് രൂപവത്കരിക്കുന്ന ഇൗ വിശാലവേദിയിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെ ഒഴിച്ചുനിർത്തിയിരിക്കുകയാണ്. വലതുപക്ഷ ജനാധിപത്യപാർട്ടികളായ കോൺഗ്രസും ജനതാദളും(യു) നവ ഉദാരീകരണനയങ്ങളോടുള്ള കൂറ് കളഞ്ഞിട്ടില്ലെന്ന് ജന ഏകത ജന അധികാർ ആന്ദോളൻ പ്രസ്താവിച്ചു. ബി.ജെ.പി-ആർ.എസ്.എസ് കൂട്ടുകെട്ടിനെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയില്ല.
ബഹുജന, വർഗ, സാമൂഹിക സംഘടനകൾക്കുപുറമേ തൊഴിലാളികൾ, കർഷകർ, കർഷകതൊഴിലാളികൾ, വിദ്യാർഥികൾ, യുവാക്കൾ, ജീവനക്കാർ, ആദിവാസികൾ, ദലിതർ, ന്യൂനപക്ഷങ്ങൾ, എഴുത്തുകാർ, സാംസ്കാരിക സംഘടനകൾ, ബുദ്ധിജീവികൾ, മതേതര പുരോഗമന സംഘടനകൾ എന്നിവയെ പ്രതിനിധീകരിക്കുന്നവർ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും സമ്മേളനത്തിൽ പെങ്കടുക്കുമെന്ന് സംഘാടകസമിതിക്കുവേണ്ടി ഹനൻമൊല്ല വാർത്തസമ്മേളനത്തിൽ അറിയിച്ചു. അമർജിത് കൗർ, കവിതാ കൃഷ്ണൻ, ആനി രാജ, പി. കൃഷ്ണപ്രസാദ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.