പ്രേതഭൂമിയായി അർണിയ
text_fieldsശ്രീനഗർ: രാത്രികളിൽ മുറിയുടെ മൂലയിൽ കട്ടിലിനടിയിൽ ചുരുണ്ടുകൂടിയിരിക്കുകയാവും അനിത കുമാറും കുടുംബവും. പുറത്ത് വെടിയുണ്ടകളുടെ ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും. രക്തത്തിൽ കുളിച്ച് ചത്തുകിടക്കുന്ന കന്നുകാലികൾ, വീടുകളുടെ തകർന്ന മേൽക്കൂരകളും ജനലുകളും... അതിർത്തിയിൽ ജമ്മു ജില്ലയിലെ അർണിയ ഗ്രാമം ഏഴു ദിവസമായി ഇങ്ങനെയാണ്.
ഷെല്ലാക്രമണം രൂക്ഷമായതിനെ തുടർന്നാണ് അനിതയുടെ കുടുംബം വീട് വിടാൻ തീരുമാനമെടുത്തത്. വീട് വിട്ടുപോകില്ലെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ, വ്യാഴാഴ്ച രാത്രി രണ്ട് ഷെല്ലുകൾ ഇവരുടെ വീട് തകർക്കുകയും ഒരു പോത്തിനെ കൊല്ലുകയും ചെയ്തു. ഇനിയും വീടുവിട്ടില്ലെങ്കിൽ കൊല്ലപ്പെടുമെന്ന ഭയമാണ ്ഇവരെ പലായനം ചെയ്യാൻ പ്രേരിപ്പിച്ചത്. അർണിയയുടെ സമീപഗ്രാമങ്ങളിലും ആളുകൾ വീടൊഴിഞ്ഞുപോയതിനാൽ ശ്മശാനാന്തരീക്ഷമാണ്.
മരണത്തിെൻറ നിഴലിലാണ് തങ്ങളെന്ന് ഗ്രാമവാസിയായ ചാന്ദ് പറഞ്ഞു. ‘‘കന്നുകാലികൾ കൊല്ലപ്പെട്ടു. വീടുകളും െതാഴുത്തുകളും തകർന്നു. കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല. ഇതാണോ ഞങ്ങളാഗ്രഹിച്ച ജീവിതം?’’ -ജബോവൽ സ്വദേശിയായ ഷംഷെർ സിങ് ചോദിക്കുന്നു. പാകിസ്താന് തക്ക മറുപടി നൽകും എന്ന തരത്തിലുള്ള പ്രസ്താവനകൾ കൂടുതൽ ആക്രമണം വിളിച്ചുവരുത്തുകയാണെന്നാണ് നാട്ടുകാരുടെ വാദം.
ഇത്തരം പ്രസ്താവനകളിറക്കി തങ്ങളെ കൂടുതൽ കുഴപ്പത്തിലാക്കുന്നതിനു പകരം തങ്ങൾക്ക് രക്ഷാകേന്ദ്രങ്ങളും വീട് നിർമിക്കാൻ സുരക്ഷിതമായ സ്ഥലവും നൽകാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും ഇവർ പറയുന്നു. പതിനായിരത്തോളം പേർ അർണിയയിൽ വീടുപേക്ഷിച്ച് േപായതായി പൊലീസ് പറഞ്ഞു. രക്ഷപ്പെട്ടുപോയവരിൽ പലരും കന്നുകാലികൾക്ക് ഭക്ഷണം കൊടുക്കാനായി പകൽ സമയം വീടുകളിൽ തിരിച്ചെത്തുന്നുണ്ട്. ഏഴു ദിവസമായി അർണിയയിൽ ഷെല്ലാക്രമണവും വെടിവെപ്പും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.