എഴുപതാണ്ട് താണ്ടി സ്വതന്ത്രവാനിൽ പാറിയ പതാക
text_fieldsചെന്നൈ: 1947 ആഗസ്റ്റ് 15ന് പുലർച്ച സ്വതന്ത്ര ഭാരതത്തിെൻറ വാനിൽ പാറിയ മൂവർണക്കൊടി 70 വർഷത്തിനിപ്പുറവും ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.
ചെന്നൈ സെൻറ് ജോർജ് കോട്ടയിൽ ഉയർത്തിയ പതാകയാണ് ഫോർട്ട് മ്യൂസിയത്തിൽ അതീവ സുരക്ഷയോടെ കാത്തുസൂക്ഷിച്ചിരിക്കുന്നത്. 1947ൽ ഉയർത്തിയ, ഇന്നും സംരക്ഷിക്കപ്പെടുന്ന ഏക പതാകയാണിത്. 12 അടി നീളവും എട്ട് അടി വീതിയുമുള്ള പതാക ശുദ്ധമായ പട്ട് കൊണ്ടാണ് നിർമിച്ചത്. ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയാണ് അതീവ പ്രാധാന്യത്തോടെ പതാക സംരക്ഷിച്ചിരിക്കുന്നത്. വായു കടക്കാത്ത ചില്ല്കൂട്ടിലാണ് പതാക സൂക്ഷിച്ചിരിക്കുന്നത്.
നിശ്ചിത അളവിൽ സ്ഥിരമായി ഈർപ്പം നിലനിർത്തുന്നതിനായി ചുറ്റിലും സ്ഫടികക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. സന്ദർശകർ പ്രവേശിക്കുമ്പോൾ മാത്രം പ്രകാശിക്കുന്ന തരത്തിലാണ് വെളിച്ചം ക്രമീകരിച്ചിട്ടുള്ളത്. ശക്തമായ സുരക്ഷക്രമീകരണങ്ങളും പതാകക്കായി ഒരുക്കിയിട്ടുണ്ട്.
24 മണിക്കൂറും ഊഷ്മാവ് കൃത്യമായി പരിപാലിക്കപ്പെടുന്നുണ്ട്. എങ്കിലും കാലപ്പഴക്കം കൊണ്ട് പതാകയ്ക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു. 2013 ജനുവരി 26നാണ് പതാക ആദ്യമായി പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചത്. ചെന്നൈ സെൻറ് ജോർജ് കോട്ടയിൽ ഉയർത്തിയ പതാക ഫോർട്ട് മ്യൂസിയത്തിൽ സൂക്ഷിച്ച നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.