Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്ലിം...

മുസ്ലിം പ്രാതിനിധ്യത്തിൽ വർധന

text_fields
bookmark_border
Representative
cancel

ന്യൂഡൽഹി: ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുേമ്പാൾ 17ാം േലാക്സഭയിലെ മുസ്ലിം പ്രാ തിനിധ്യത്തിൽ വർധന. സംഘ്പരിവാറിെൻറ ന്യൂനപക്ഷ വേട്ടക്കെതിരെ പരസ്യമായി ശബ്ദമുയ ർത്തുന്ന രാഷ്്ട്രീയ നേതാക്കളുടെ സാന്നിധ്യം കൊണ്ടും പുതിയ ലോക്സഭ ശ്രദ്ധേയമാകും. മ ുഖ്യധാരാ സംഘടനകൾ മുസ്ലിംകളെ മാറ്റിനിർത്തുേമ്പാൾ ന്യൂനപക്ഷ രാഷ്ട്രീയം സ്വന് തം നിലയിൽ പച്ചപിടിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് മജ്ലിസെ ഇത്തിഹാദുൽ മുസ ്ലിമീെൻറ ഒൗറംഗാബാദിലെ വിജയം.

1952ന് ശേഷം രാജ്യത്തിെൻറ ചരിത്രത്തിൽ ഏറ്റവും കുറവ ് മുസ്ലിം എം.പിമാരാണ് കഴിഞ്ഞ ലോക്സഭയിലുണ്ടായിരുന്നത്.  23 പേർ. ഇക്കുറി അത് 27 ആയി ഉയർന്നു. 16ാം ലോക്സഭയിൽ 23 മുസ്ലിം എം.പിമാരുണ്ടായിരുന്നു. കോൺഗ്രസിൽ നിന്നും തൃണമ ൂലിൽ നിന്നുമായിരുന്നു കൂടുതൽ പേർ. 14ാം ലോക്സഭയിൽ 30ഉം 15ാം ലോക്സഭയിൽ 34 ആയിരുന്നു എം.പിമാരുടെ പ്രാതിനിധ്യം. 1980ലായിരുന്നു ലോക്ഭയിൽ ഏറ്റവും കൂടുതൽ മുസ്ലിം പ്രാതിനിധ്യം-49. 1984ൽ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് കോൺഗ്രസ് സീറ്റുകൾ തൂത്തുവാരി രാജീവ് ഗാന്ധി അധികാരത്തിലെത്തിയപ്പോൾ ലോക്സഭയിൽ 42 മുസ്ലിം എം.പിമാരുണ്ടായിരുന്നു.

ബി.ജെ.പി ഒരു മുസ്ലിം എം.പിയെ പോലും നിർത്താത്ത ഉത്തർപ്രദേശിൽനിന്ന് അവരുടെ ബദ്ധവൈരിയായ സമാജ്വാദി പാർട്ടി നേതാവ് അഅ്സം ഖാൻ അടക്കം ആറ് എം.പിമാരാണ് ഇത്തവണ ലോക്സഭയിലെത്തിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽനിന്ന് മുസ്ലിം പ്രാതിനിധ്യമേ ഉണ്ടായിരുന്നില്ല. കൈരാന ഉപതെരഞ്ഞെടുപ്പിൽ തബസ്സും ജയിച്ചുവന്നപ്പോഴാണ് ഒരു എം.പി പാർലമെൻറിലെത്തിയത്. പശ്ചിമബംഗാളിൽനിന്നും ആറ് എം.പിമാർ ഇത്തവണ സഭയിലുണ്ടാകും. കേരളത്തിൽനിന്നും ജമ്മു-കശ്മീരിൽനിന്നും മൂന്നുവീതവും അസം, ബിഹാർ എന്നിവിടങ്ങളിൽനിന്ന് രണ്ടു വീതവും ലക്ഷദ്വീപ്, തമിഴ്നാട്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽനിന്ന് ഒാരോ എം.പി വീതവും സഭയിലുണ്ടാകും.

അഅ്സം ഖാന് പുറമെ ദേശീയ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ശ്രദ്ധേയരായ നിരവധി നേതാക്കൾ ഇത്തവണ സഭയിലുണ്ടാകും. ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല, ൈഹദരാബാദിൽനിന്ന് വിജയിച്ച ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി,
അസദുദ്ദീൻ ഉവൈസിയുടെ ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ മഹാരാഷ്ട്രയിലും ഒരു സീറ്റ് നേടി. ഉൈവസിയുടെ പാർട്ടി മത്സരിച്ച മൂന്നാമത്തെ സീറ്റായ ബിഹാറിലെ കിഷൻ ഗഞ്ചിൽ 25 ശതമാനം വോട്ട് സ്ഥാനാർഥി അക്തറുൽ ഇൗമാൻ നേടി. കിഷൻ ഗഞ്ചിൽ കോൺഗ്രസിെൻറ ഡോ.മുഹമ്മദ് ജാവേദാണ് ജയിച്ചത്.

അസമിൽ കഴിഞ്ഞ തവണ രണ്ട് മുസ്ലിം എം.പിമാരെ ജയിപ്പിച്ച എ.െഎ.യു.ഡി.എഫിന് ഇത്തവണ സ്ഥാപക നേതാവ് ബദ്റുദ്ദീൻ അജ്മലിെന മാത്രമേ ജയിപ്പിക്കാനാനുയുള്ളൂ. എന്നാൽ, അജ്മലിെൻറ പാർട്ടിയിൽനിന്ന് ബാർപേട്ട പിടിച്ചെടുത്ത കോൺഗ്രസ് അബ്ദുൽ ഖലീഖിനെ ലോക്സഭയിലെത്തിച്ചു. േകാൺഗ്രസിലെ മുസ്ലിം എം.പിമാരുടെ എണ്ണം ഏറ്റവും കുറഞ്ഞ ലോക്സഭയാകുമിത്. നാല് മുസ്ലിം എം.പിമാരെ മാത്രമേ ലോക്സഭയിലെത്തിക്കാൻ ഇക്കുറി കോൺഗ്രസിനായുള്ളൂ.പഞ്ചാബിലെ ഫരീദ്കോട്ടിൽ മുഹമ്മദ് സാദിഖും പശ്ചിമ ബംഗാളിലെ ദക്ഷിണ മാൾഡയിൽ അബു അസം ഖാൻ ചൗധരിയുമാണ് ലോക്സഭയിലെത്തിയ മറ്റു കോൺഗ്രസ് അംഗങ്ങൾ.ബി.ജെ.പി ഇത്തവണ ആറ് മുസ്ലിം സ്ഥാനാർഥികളെ രംഗത്തിറക്കിയിരുന്നു. ജമ്മു കശ്മീരിൽ മൂന്ന്, ബംഗാളിൽ രണ്ട്, ലക്ഷദ്വീപിൽ ഒന്ന്. എന്നാൽ ഇവർ ആരും വിജയിച്ചില്ല.

  • അസം: ബാർപേട്ട: അബ്ദുൽ ഖാലിഖ് (കോൺ.), ധുബ്രി: ബദ്റുദ്ദീൻ അജ്മൽ (എ.െഎ.യു.ഡി.എഫ്)
  • ബിഹാർ: ഖഗാരിയ: ചൗധരി മഹ്ബൂബ് അലി കൈസർ (എൽ.ജെ.പി), കിഷൻഗഞ്ച്: ഡോ. മുഹമ്മദ് ജാവേദ് (കോൺ.)
  • ജമ്മു--കശ്മീർ: അനന്തനാഗ്: ഹസനൈൻ മസ്ഉൗദി (എൻ.സി), ബാരാമുല്ല: മുഹമ്മദ് അക്ബർ ലോൺ (എൻ.സി), ശ്രീനഗർ: ഫാറൂഖ് അബ്ദുല്ല (എൻ.സി)
  • പഞ്ചാബ്: ഫരീദ് കോട്ട്: മുഹമ്മദ് സാദിഖ് (കോൺ)
  • മഹാരാഷ്ട്ര: ഒൗറംഗാബാദ്: സയ്യിദ് ഇംതിയാസ് ജലീൽ (എ.െഎ.എം.െഎ.എം)
  • ഉത്തർപ്രദേശ്: അംറോഹ: കുൻവാർ ദാനിഷ് അലി (ബി.എസ്.പി), ഗാസിപൂർ: അഫ്സൽ അൻസാരി (ബി.എസ്.പി), മുറാദാബാദ്: ഡോ. എസ്.ടി. ഹസൻ (എസ്.പി), റാംപുർ: മുഹമ്മദ് അഅ്സം ഖാൻ (എസ്.പി), സഹാറൻപുർ: ഹാജി ഫസലുറഹ്മാൻ (ബി.എസ്.പി), സംഭൽ: ഡോ. ശഫീഖുറഹ്മാൻ ബർഖ് (എസ്.പി)
  • പശ്ചിമ ബംഗാൾ: അറംബാഗ്: അഫ്രീൻ അലി (തൃണമൂൽ), ബസീർ ഹട്ട്: നുസ്റത്ത് ജഹാൻ റൂഹി (തൃണമൂൽ), ജങ്കിപുർ: ഖലീലുറഹ്മാൻ (തൃണമൂൽ), ദക്ഷിണ മാൾഡ: അബൂ ഹാസിംഖാൻ ചൗധരി (കോൺ), മുർഷിദാബാദ്: അബൂ താഹിർ ഖാൻ (തൃണമൂൽ), ഉലുബറിയ: സജിത അഹമദ് (തൃണമൂൽ)
  • തെലങ്കാന: ഹൈദരാബാദ്: അസദദുദ്ദീൻ ഉവൈസി (എ.െഎ.എം.െഎ.എം)
  • തമിഴ്നാട്: രാമനാഥപുരം: കെ. നവാസ് ഗനി (മുസ്ലിംലീഗ്)
  • ലക്ഷദ്വീപ്: മുഹമ്മദ് ഫൈസൽ പി.പി (എൻ.സി.പി)
  • കേരളം: ആലപ്പുഴ: എ.എം. ആരിഫ് (സി.പി.എം), മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിംലീഗ്), പൊന്നാനി: ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിംലീഗ്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMuslim RepresentationLok Sabha Electon 2019
News Summary - Increase In Muslim Representations - India News
Next Story