െഎ.എസ്.െഎ ഏജൻറാണെന്നു പറഞ്ഞ യുവാവ് വിമാനത്താവളത്തിൽ കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: ‘‘ഹലോ...ഞാൻ െഎ.എസ്.െഎ ഏജൻറാണ്. എന്നാൽ, എനിക്കതിൽ തുടരാൻ ആഗ്രഹമില്ല. എനിക്ക് ഇന്ത്യയിൽ തങ്ങണം’’ -ദുബൈയിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിയ യുവാവ് ഹെൽപ് ഡെസ്കിനെ സമീപിച്ച് പറഞ്ഞ വാക്കുകളാണിത്. പാകിസ്താൻ പാസ്പോർട്ട് കൈവശമുണ്ടായിരുന്ന മുഹമ്മദ് അഹമ്മദ് ൈശഖ് മുഹമ്മദ് റഫീഖ് ആണ് യുവാവ്. െഎ.എസ്.െഎയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പറയാനുണ്ടെന്നും അയാൾ പറഞ്ഞു.
ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹെൽപ് ഡെസ്കിലുണ്ടായിരുന്ന ജീവനക്കാരി ഒരു നിമിഷംപോലും പാഴാക്കാതെ വിവരം സുരക്ഷ ഉദ്യോഗസ്ഥരെ അറിയിച്ചു. അവർ കുതിച്ചെത്തി അയാളെ കസ്റ്റഡിയിലെടുക്കുകയും കേന്ദ്ര രഹസ്യാേന്വഷണ ഏജൻസികൾക്ക് കൈമാറുകയും ചെയ്തു.
38കാരനായ മുഹമ്മദ് റഫീഖ് ഡൽഹിയിൽനിന്ന് കാഠ്മണ്ഡുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, അയാൾ യാത്ര റദ്ദാക്കിയാണ് ഹെൽപ് ഡെസ്കിനെ സമീപിച്ചത്. െഎ.എസ്.െഎ ഏജൻറാണെന്ന് ഇയാൾ സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. രഹസ്യാേന്വഷണ ഏജൻസികൾ ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരുകയാണ് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.