ഗുർമീത് സിങ്ങും ഹണിപ്രീതും അവിഹിത ബന്ധമെന്ന് മുൻ ഭർത്താവ്
text_fieldsചണ്ഡീഗഡ്: ആൾദൈവം ഗുർമീത് റാം റഹീമിനും ദത്തുപുത്രി ഹണിപ്രീത് ഇൻസാനും എതിെര ഗുരുതര ആരോപണങ്ങളുമായി ഹണിപ്രീതിെൻറ മുൻ ഭർത്താവ് വിശ്വാസ് ഗുപ്ത. ഗുർമീതും ഹണിപ്രീതും അവിഹിത ബന്ധമുണ്ടെന്നും അതിന് താൻ ദൃക്സാക്ഷിയാണെന്നും വിശ്വാസ് ഗുപ്ത പറഞ്ഞു. ദേര സച്ച സൗധയിലെ രഹസ്യ കേന്ദ്രത്തിലാണ് ഹണിപ്രീത് പതിവായി ഉറങ്ങാറ്. ഹണിപ്രീതും ഗുർമീതും ഒരുമിച്ചുണ്ടാകുേമ്പാൾ തന്നെ മുറിയിൽ നിന്ന് പുറത്താക്കുകയും മറ്റാരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഹണിപ്രീതിനെ നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും ഇരുവരും തന്നെ പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വാസ് ആരോപിച്ചു. 1999ൽ ദേര സച്ച നേതാവിെൻറ നിർദേശ പ്രകാരമാണ് താൻ ഹണിപ്രീതിനെ വിവാഹം ചെയ്ത്ത്. 2011ൽ വിവാഹമോചനം നേടിയെന്നും വിശ്വാസ് പറയുന്നു. 2009 മുതൽ ഹണിപ്രീത് ഗുർമീതിനൊപ്പം ഭാര്യെയ പോലെ തന്നെ കഴിയുകയാണ്. 2009ന് മുമ്പ് വരെ ആശ്രമത്തിൽ പുരുഷൻമാർക്ക് മാത്രമേ ഉന്നത സ്ഥാനം കൈകാര്യം ചെയ്യാൻ അവകാശമുണ്ടായിരുന്നുളളൂ. 2009 ന് ശേഷം ഹണിപ്രീതടക്കമുള്ള സ്ത്രീകൾ ആ സ്ഥാനം ൈകയടക്കിയിട്ടുണ്ട്. ആറു ദമ്പതിമാരെ ദേര സച്ച സൗധ ആസ്ഥാനത്ത് പിടിച്ചു വച്ചിരുന്നെന്നും വിശ്വാസ് പറഞ്ഞു.
ലൈംഗിക പീഡനക്കേസിൽ ജയിലിലായ ദേരാ സച്ചാ മേധാവി ഗുർമീത്, തനിക്കൊപ്പം ദത്തുപുത്രിയെയും ജയിലിലേക്ക് അയക്കണമെന്നു നേരത്തേ ആവശ്യപ്പെട്ടിരുന്നു. ദേര സച്ച നേതാവ് അറസ്റ്റിലായതോടെ ഒളിവിൽ പോയ ഹണിപ്രീതിനെ കണ്ടെത്താൻ ഹരിയാന–രാജസ്ഥാൻ പൊലീസ് സംയുക്തമായി തിരച്ചിൽ തുടരുകയാണ്. നേപ്പാളിലേക്കു കടന്നുവെന്ന വാർത്ത നിഷേധിച്ച പൊലീസ് ഹണിപ്രീതിനെ താമസിയാതെ പിടികൂടുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.