Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎണ്ണയൂറ്റിക്കൊഴുത്തു;...

എണ്ണയൂറ്റിക്കൊഴുത്തു; ഒടുവിൽ പിടിയിലായി 

text_fields
bookmark_border
barmer-oil
cancel

ബാർമർ (രാജസ്ഥാൻ): പാകിസ്താൻ അതിർത്തിയിൽനിന്ന് 125 കിലോമീറ്റർ മാറി രാജസ്ഥാനിലെ ബാർമർ ജില്ല. വലുപ്പത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ ലോക്സഭ മണ്ഡലം. 
ഡൽഹിയെക്കാൾ അഞ്ചിരട്ടി വലുപ്പം. അവിടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കര എണ്ണക്കിണർ. അത് കണ്ടുപിടിച്ചതും പ്രവർത്തിപ്പിക്കുന്നതും വേദാന്ത ഗ്രൂപ്പിനു കീഴിലെ കെയ്ൻ ഒായിൽ ആൻഡ് ഗ്യാസ് എന്ന വൻകിട എണ്ണക്കമ്പനി. പ്രതിദിനം 1.75 ലക്ഷം ബാരൽ ഉൽപാദനശേഷി. 

എന്നാൽ, ഇതൊന്നുമല്ല ബാർമറിനെ വാർത്തയിൽ കൊണ്ടുവന്നത്. പകരം, സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ എണ്ണക്കൊള്ളയുടെ പേരിലാണ്. അതിനു പിന്നിലെ അതിബുദ്ധിക്കാരാകെട്ട നാട്ടിലെ സാധാരണക്കാരായ രണ്ടുപേർ. ഒരാൾ ഭൂർ സിങ് രാജ്പുരോഹിത് (42), അടുത്തയാൾ ഗൗതം സിങ് രാജ്പുരോഹിത് (28). അമ്മാവനും മരുമകനുമാണ്. പരമാവധി ഏഴുമുതൽ 15 വരെ വർഷം  ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർ ചെയ്തത്. 

കഥ ഇങ്ങനെ: ബാർമറിലെ എണ്ണക്കിണറിൽനിന്ന് മംഗള പ്രോസസിങ് ടെർമിനൽ (എം.പി.ടി) എന്നറിയപ്പെടുന്ന ഒായിൽ കമ്പനി ഭാഗത്തേക്ക് ക്രൂഡ് ഒായിൽ കയറ്റിവരുന്ന ടാങ്കറുകളിൽനിന്ന് പതിവായി എണ്ണ ചോർത്തുകയായിരുന്നു രീതി. 2012ലാണ് ‘ജോലി’ തുടങ്ങിയത്. അതിന് അവലംബിച്ചതാകെട്ട വളരെ ലളിതമായ മാർഗം. 
ക്രൂഡ് ഒായിലുമായി പുറപ്പെടുന്ന ടാങ്കറുകൾ നിരീക്ഷിക്കാൻ അതിൽ ഘടിപ്പിച്ച ഗതിനിയന്ത്രണ സംവിധാനത്തിൽ (ജി.പി.എസ്) കബളിപ്പിക്കൽ നടത്തിയാണ് അഞ്ചര വർഷംകൊണ്ട് അഞ്ചുകോടി ലിറ്റർ ക്രൂഡ് ഒായിൽ ഇരുവരും അടിച്ചുമാറ്റിയത്. എണ്ണക്കിണറിൽനിന്ന് പുറപ്പെടുന്ന 30 ടാങ്കറുകളാണ് ഇവരുടെ നിയന്ത്രണത്തിൽ ഗതിമാറി സഞ്ചരിച്ച് എണ്ണ ഉൗറ്റിയത്. 
ടാങ്കറിന് കാർ അകമ്പടി സേവിക്കും. ടാങ്കർ റൂട്ട് മാറുന്ന സമയം അതിലെ ജി.പി.എസ് അഴിച്ച് കാറിൽ ഘടിപ്പിക്കും. ടാങ്കറിലെ ജി.പി.എസിന് കേബ്ൾ ഉള്ളതിനാൽ അഴിച്ചുമാറ്റുന്ന ജി.പി.എസ് ബാറ്ററി സഹായത്തോടെയാണ് കാറിലേക്ക് മാറ്റിയിരുന്നത്. തുടർന്ന് കാർ പതിവ് റൂട്ടിൽ സഞ്ചരിക്കും. 
ടാങ്കർ വഴിമാറി ഇവരുടെതന്നെ കേന്ദ്രങ്ങളിൽ 10 മിനിറ്റുകൊണ്ട് ഒായിൽ ഉൗറ്റിയെടുക്കും. വീണ്ടും ടാങ്കർ യഥാർഥ റൂട്ടിലെത്തുേമ്പാൾ കാറിലെ ജി.പി.എസ് അഴിച്ച് ടാങ്കറിലേക്ക് മാറ്റും. 

പ്രതിദിനം15,000 -20,000 ലിറ്റർ വീതമായിരുന്നു ഒായിൽ ഉൗറ്റൽ.  ഒാരോ ദിവസവും അമ്മാവനും മരുമകനും സമ്പാദിച്ചത് ലക്ഷം രൂപ. എണ്ണക്കമ്പനി ഉദ്യോഗസ്ഥരടക്കം ഇതിന് കൂട്ടുനിന്നതായി കണ്ടെത്തി. ജൂലൈ 13ന് പൊലീസ് യാദൃച്ഛികമായി ഒരു ടാങ്കർ തടഞ്ഞപ്പോൾ അതിലെ ഡ്രൈവറാണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കോടികളുടെ വെട്ടിപ്പ് പുറത്തുവന്നത്. ഇതുവരെ 37 പേർ അറസ്റ്റിലായി. 32 പേർക്കെതിരെ കുറ്റപത്രം നൽകി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajasthanUncleBermernephewoil theftonshore fields
News Summary - How uncle-nephew duo stole 50 mn litres oil from India’s largest onshore fields- India news
Next Story