ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിഴക്കരുതെന്ന് പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: അഹ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാൻ ഇസ്ലാമാബാദ് ഇടപെട്ടുവെന്ന ആരോപണം പൂർണമായും തള്ളി പാകിസ്താന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്നും നിരുത്തരവാദപരമെന്നും ആരോപിച്ചാണ് പാകിസ്താൻ മോദിയുടെ ആരോപണം തള്ളിക്കളഞ്ഞത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിഴക്കുന്നത് നിർത്തണമെന്നും മെനഞ്ഞുണ്ടാക്കിയ ഗൂഡാലോചനകൾ കൊണ്ടല്ല തന്റെ മാത്രം ശക്തിയിൽ തെരഞ്ഞെടുപ്പുകൾ ജയിക്കണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടു. പാകിസ്താന്റെ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ ട്വിറ്ററിലൂടെയാണ് മോദിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയത്.
India should stop dragging Pakistan into its electoral debate and win victories on own strength rather than fabricated conspiracies, which are utterly baseless and irresponsible.
— Dr Mohammad Faisal (@ForeignOfficePk) December 11, 2017
അഹ്മദ് പേട്ടലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കുന്നതിനെ പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ പിന്തുണെച്ചന്നായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി ആരോപിച്ചത്. പാകിസ്താനോട് അതിരിടുന്ന ബനസ്കന്ത ജില്ലയിെല പാലൻപുരിൽ നടത്തിയ ആരോപണം സാനന്ദിലും അദ്ദേഹം ആവർത്തിച്ചു.
അഹ്മദ് പേട്ടലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്ന് പാകിസ്താൻ കരസേന മുൻ മേധാവി അർശദ് റഫീഖ് ആവശ്യപ്പെെട്ടന്നാണ് മോദിയുടെ ആരോപണം. ഇത് ആശങ്കപ്പെടേണ്ട കാര്യമാണെന്നും ഇന്ത്യയുടെ പരമാധികാരവും സ്വാഭിമാനവുമായി ബന്ധപ്പെട്ട വിഷയമാണെന്നും മോദി പറഞ്ഞു. തെൻറ ആരോപണത്തിന് ബലം നൽകാനെന്ന വിധം മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി റിപ്പബ്ലിക് ടി.വിയിൽ നൽകിയ വാർത്ത മാധ്യമറിപ്പോർട്ടുകളെന്ന് പറഞ്ഞ് പ്രധാനമന്ത്രി ഉദ്ധരിച്ചു. പാകിസ്താൻ എന്തുകൊണ്ടാണ് അഹ്മദ് പേട്ടലിനെ മുഖ്യമന്ത്രിയാക്കാൻ ആവശ്യപ്പെടുന്നതെന്നും മോദി ചോദിച്ചു.
അഹ്മദ് പേട്ടലിനെ മുഖ്യമന്ത്രിയാക്കാൻ എല്ലാ മുസ്ലിംകളും കോൺഗ്രസിന് വോട്ടുചെയ്യണമെന്ന് രാഹുലിെൻറയും അഹ്മദ് പേട്ടലിെൻറയും ചിത്രം വെച്ച് േപാസ്റ്ററുകളിറക്കിയത് ബി.ജെ.പി ഉന്നതനേതൃത്വത്തിെൻറ അറിവോടെയാണെന്ന കോൺഗ്രസ് ആരോപണം ശരിവെക്കുന്ന തരത്തിലായിരുന്നു മോദിയുടെ പ്രസംഗം. ഗുജറാത്തികൾക്കിടയിൽ വർഗീയധ്രുവീകരണമുണ്ടാക്കാനാണ് പോസ്റ്ററുകൾ ഇറക്കിയതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.