Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൊരഖ്പൂർ മെഡിക്കൽ...

ഗൊരഖ്പൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

text_fields
bookmark_border
ഗൊരഖ്പൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു
cancel

ലഖ്നോ: ഒാക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് നവജാതശിശുക്കളടക്കം 63 കുട്ടികൾ മരിച്ച സംഭവത്തിൽ ഗോരഖ്പൂർ ബാബ രാഘവ് ദാസ് മെഡിക്കൽ കോളജ് ചീഫ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. ചുമതലയിൽ വീഴ്ച വരുത്തിയ ആശുപത്രി പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തായി മെഡിക്കല്‍ വിഭ്യാഭ്യസ മന്ത്രി അശുതോഷ് ടണ്ടന്‍  അറിയിച്ചു. എന്നാൽ, കുട്ടികൾ മരിച്ച സംഭവത്തിെൻറ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ നേരത്തെ രാജി കത്ത് കൈമാറിയിരുന്നുവെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

മസ്തിഷ്കജ്വരവും ശുചിത്വമില്ലായ്മയുമാണ് വേദനാജനകമായ ദുരന്തത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് പറഞ്ഞു. 1978 മുതൽ മസ്തിഷ്കജ്വരം യു.പിയിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. ശുചിത്വമില്ലായ്മയും തുറന്ന സ്ഥലങ്ങളിലെ മലമൂത്രവിസർജ്ജനവുമാണ് രോഗവസ്ഥക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു

കുട്ടികളുടെ മരണകാരണം ഒാക്സിജൻ വിതണം മുടങ്ങിയതല്ല. എന്നാൽ എന്തുകൊണ്ട് അഞ്ചുദിവസത്തിനുള്ളിൽ ഇത്രയും മരണം റിപ്പോർട്ട് ചെയ്തുവെന്നത് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി സിദ്ധാർത്ഥ് നാഥ് സിങ് അറിയിച്ചു.  

ആഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദർശിച്ചിരുന്നു. എന്നാൽ ഒാക്സിജൻ വിതണം ചെയ്യുന്ന സ്വകാര്യ കമ്പനിക്ക് കുടിശ്ശിക നൽകാനുള്ള കാര്യമോ ഒാക്സിജൻ സിലിണ്ടർ ദൗർലഭ്യമോ അധികൃതർ അറിയിച്ചിട്ടില്ല. വിതരണ കമ്പനി ആവശ്യത്തിന്  ഒാക്സിജൻ ആശുപത്രിയിലെത്തിച്ചില്ല എന്നത് അന്വേഷിക്കും. സംഭവത്തിെൻറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മൂന്നു മണിക്കൂർ നീണ്ട ചർച്ച നടത്തിയെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സിദ്ധാർത്ഥ നാഥ് പറഞ്ഞു. 

അതേസമയം, കേന്ദ്രത്തില്‍നിന്ന് ശിശുരോഗ വിദഗ്ധരുടെ സംഘം ഗൊരഖ്പൂരിലേക്ക് എതിരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍, ആരോഗ്യ സെക്രട്ടറി സി.കെ. മിശ്ര, ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് ദുരന്തം നടന്ന ആശുപത്രിയിലെത്തുക. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലമാണു ഗൊരഖ്പുർ. മസ്തിഷ്കത്തിലെ അണുബാധ ചികിൽസക്ക് ഉത്തർപ്രദേശിലെ പേരുകേട്ട ആശുപത്രിയാണ് ബാബ രാഘവ്ദാസ് മെഡിക്കൽ കോളേജ്. ചികിത്സക്കായി ഇവിടെ പ്രവേശിപ്പിച്ചവരിൽ നവജാത ശിശുക്കളുടെയും മസ്തിഷ്‌കവീക്കം സംഭവിച്ചവരുടെയും വാര്‍ഡിലാണ് കൂടുതല്‍ കുട്ടികള്‍ മരിച്ചത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBRD Medical Collegenewborn deathUttar Pradesh
News Summary - UP Govt Suspends Principal of Medical College
Next Story