ജീവവായുവിന് കരഞ്ഞു; കേട്ടില്ല
text_fieldsേഗാരഖ്പുർ: രാജ്യത്തെ ഞെട്ടിച്ച കുട്ടികളുടെ കൂട്ടക്കുരുതി യു.പി സർക്കാറിെൻറയും ആശുപത്രി അധികൃതരുടെയും കടുത്ത അനാസ്ഥയെതുടർന്ന്. മരണം ഒാക്സിജൻ ക്ഷാമം മൂലമല്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ അവകാശവാദം പൊളിച്ച് ആശുപത്രി ജീവനക്കാർ ചീഫ് മെഡിക്കൽ ഒാഫിസർക്ക് എഴുതിയ കത്ത് പുറത്തായി.
കുട്ടികളുടെ വാർഡിൽ ഒാക്സിജൻ ലഭ്യത അപകടകരമാംവിധം കുറവാണെന്ന് ചൂണ്ടിക്കാട്ടി സ്റ്റോറേജ് പ്ലാൻറിലെ ജീവനക്കാരാണ് വ്യാഴാഴ്ച രാവിലെ കത്തെഴുതിയത്. വ്യാഴാഴ്ച രാത്രിയിലേക്ക്് ഒാക്സിജൻ ലഭ്യമല്ല എന്നും കുട്ടികളുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്നും ഇവർ മെഡിക്കൽ ഒാഫിസറെ അറിയിച്ചിരുന്നു. എന്നാൽ, നടപടിയുണ്ടായില്ല. മണിക്കൂറുകൾക്കകമാണ് 30 കുട്ടികൾ ശ്വാസംമുട്ടി മരിച്ചത്. ഒരാഴ്ച മുമ്പും ഇതേ ജീവനക്കാർ സമാനമായ കത്ത് അയച്ചിരുന്നു. അതിനും നടപടിയുണ്ടായില്ല.
ആഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ 30 കുട്ടികളാണ് മരിച്ചത്. 10, 11 തീയതികളിൽ 30 പേരും മരിച്ചു. അതായത്, ഒാക്സിജൻ ക്ഷാമത്തെക്കുറിച്ച് ജീവനക്കാർ മുന്നറിയിപ്പ് നൽകിയ സമയത്താണ് ഇൗ മരണങ്ങൾ നടന്നത്. ഏഴിന് ഒമ്പത് കുട്ടികൾ മരിച്ചപ്പോൾ തന്നെ നടപടിയെടുത്തിരുെന്നങ്കിൽ പിന്നീടുള്ള കൂട്ടക്കുരുതി ഒഴിവാക്കാമായിരുന്നു.
1998 മുതൽ േഗാരഖ്പുർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യോഗി ആദിത്യനാഥ് മേഖലയിലെ പകർച്ചവ്യാധിയുടെ രൂക്ഷതയും ആശുപത്രിയുടെ ശോച്യാവസ്ഥയും മുൻ സർക്കാറിെൻറ കാലത്ത് പാർലമെൻറിലും മറ്റും ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി 10 കിടക്കകളുള്ള െഎ.സി.യുവും ക്രിട്ടിക്കൽ കെയർ യൂനിറ്റും ഉദ്ഘാടനം ചെയ്യുകയും കൂട്ടമരണം നടന്ന കുട്ടികളുടെ വാർഡ് സന്ദർശിക്കുകയും ചെയ്തിരുന്നു.
ജാപ്പനീസ് എൻസെഫലൈറ്റിസ്, അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം എന്നിവ വ്യാപകമായ മേഖലയാണിത്. നൂറുകണക്കിന് കുട്ടികളാണ് മഴക്കാലത്ത് രോഗബാധിതരാകുന്നത്. ജനുവരി മുതൽ ആഗസ്റ്റ് എട്ടുവരെ 476 പേരെയാണ് േഗാരഖ്പുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 117 പേർ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.