Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൊരഖ്പൂർ ദുരന്തം:...

ഗൊരഖ്പൂർ ദുരന്തം: മൂന്ന് കുട്ടികൾ കൂടി മരിച്ചു

text_fields
bookmark_border
gorakpur
cancel

ഗൊരഖ്പൂർ: ബി.ആർ.ഡി മെഡിക്കൽ മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് കുട്ടികൾ കൂടി മരിച്ചു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലായി 66 കുട്ടികളാണ് ആശുപത്രിയിൽ മരിച്ചത്. ഗൊരഖ്പൂരിലെ ആശുപത്രിയിൽ കേന്ദ്രസംഘം സന്ദർശനം നടത്താനിരിക്കെയാണ് വീണ്ടും ശിശുമരണമുണ്ടായിരിക്കുന്നത്.

ആഗസ്റ്റ് ഏഴിന് ഒമ്പതും എട്ടിന് 12ഉം ഒമ്പതിന് ഒമ്പത് കുട്ടികളുമാണ് മരിച്ചത്. 10ന് 23 പേരും 11ന് ഏഴുേപരും മരിച്ചിരുന്നു. അണുബാധയാണ് മരണകാരണമെന്ന് അധികൃതർ പറയുേമ്പാൾ, ഒാക്സിജൻ ക്ഷാമം മൂലമാണെന്ന് രേഖകൾ സൂചിപ്പിക്കുന്നു. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ മണ്ഡലമായ േഗാരഖ്പുരിലെ ബാബ രാഘവ്ദാസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ദുരന്തം സംസ്ഥാന സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരിക്കിയാണ്. കുറ്റകരമായ അനാസ്ഥയുണ്ടായി എന്ന പ്രാഥമിക റിേപ്പാർട്ട് ലഭിച്ചയുടൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ രാജീവ് മിശ്രയെ സസ്പെൻഡ് ചെയ്തിരുന്നു. അതേ സമയം, ഒാക്സിജൻ ക്ഷാമം മൂലമല്ല മരണങ്ങളുണ്ടായതെന്ന നിലപാടിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsGorakhpur tragedyOxygen supplyUttar PradeshYogi Adityanath
News Summary - Gorakhpur medical college: Three children death
Next Story