Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൗരി വധം: എസ്.െഎ.ടി ...

ഗൗരി വധം: എസ്.െഎ.ടി  എഴുത്തുകാരെൻറ മൊഴിയെടുത്തു

text_fields
bookmark_border
gauri-lenkesh
cancel

ബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷ് വധിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കന്നട എഴുത്തുകാരൻ വിക്രം സമ്പത്തിെൻറ മൊഴിയെടുത്തു. ലണ്ടനിലായിരുന്ന ഇദ്ദേഹം കഴിഞ്ഞദിവസമാണ് ബംഗളൂരുവിൽ തിരിച്ചെത്തിയത്. വീട്ടിലെത്തിയാണ് സംഘം മൊഴിയെടുത്തത്.

 അസഹിഷ്ണുതയുടെ പേരിൽ എഴുത്തുകാർ പുരസ്കാരങ്ങൾ തിരിച്ചുനൽകുന്നതിനെ എതിർത്ത സമ്പത്തിനെതിരെ ഗൗരി തെൻറ കന്നട വാരികയിലും ഇംഗ്ലീഷ് പത്രങ്ങളിലും ലേഖനങ്ങൾ എഴുതിയിരുന്നു. നിയമം അനുസരിക്കുന്ന വ്യക്തിയെന്ന നിലയിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് വിക്രം സമ്പത്ത് പ്രതികരിച്ചു. 
ഗൗരിയെ വിമർശിച്ച് എന്തെങ്കിലും എഴുതിയെന്ന ധാരണയുണ്ടാക്കുന്നതാണ് എസ്.ഐ.ടിയുടെ സമീപനം.

എന്നാൽ, ഇതുവരെ ഗൗരിയുടെ ലേഖനങ്ങളെ വിമർശിക്കുകയോ അതിനോട് പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഗൗരിയാണ് പരസ്യമായി തന്നെ ആക്ഷേപിച്ചത്. പക്ഷേ, തെറ്റുകാരനായി തന്നെയാണ് ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൽബുർഗിയുടെ വധത്തിനുപിന്നാലെ രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയോടുള്ള പ്രതിഷേധസൂചകമായാണ് എഴുത്തുകാർ പുരസ്കാരങ്ങൾ മടക്കിനൽകിയത്. എന്നാൽ, പുരസ്കാരങ്ങൾ തിരിച്ചുനൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന സമ്പത്തിെൻറ ലേഖനം വൻവിമർശനങ്ങൾക്കിടയാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsGauri LankeshSITWriter Vikram Sampath
News Summary - Gauri Lankesh Murder SIT Questioned Writer Vikram Sampath-India News
Next Story