ഗൗരി ലേങ്കഷിെൻറ പേരിൽ ട്രസ്റ്റ് രൂപവത്കരിക്കുന്നു
text_fieldsബംഗളൂരു: വെടിയേറ്റു മരിച്ച മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെൻറ പേരിൽ സുഹൃത്തുക്കൾ ചേർന്ന് ട്രസ്റ്റ് രൂപവത്കരിക്കുന്നു. മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്, പ്രശസ്ത മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി എന്നിവർ ട്രസ്റ്റ് അംഗങ്ങളാവും. ഗൗരി ലേങ്കഷ് പത്രികെ സൃഷ്ടിച്ച പുരോഗമന ചിന്തകളുടെ സ്വീകാര്യത നിലനിർത്താൻ ടാബ്ലോയ്ഡ് പുനരുജ്ജീവിപ്പിക്കുകയാണ് ട്രസ്റ്റിെൻറ പ്രഥമ ലക്ഷ്യം. ‘നാനു ഗൗരി’ (െഎ ആം ഗൗരി) എന്ന പേരാണ് വീക്ക്ലി ടാബ്ലോയ്ഡിനായി കണ്ടെത്തിയിട്ടുള്ളത്.
ട്രസ്റ്റിന് കീഴിൽ വർഷാവർഷം ഗൗരിയുടെ പേരിൽ അനുസ്മരണ പ്രഭാഷണം നടത്താനും ശ്രദ്ധേയരായ മാധ്യമപ്രവർത്തകർക്ക് അവാർഡ് നൽകാനും ആലോചനയുണ്ട്. ഇതിെൻറ കൂടിയാലോചനക്കായി കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ഗൗരി ലേങ്കഷിെൻറ സുഹൃത്തുക്കൾ യോഗം ചേർന്നിരുന്നു. ഗൗരി ലേങ്കഷ് കൊല്ലപ്പെട്ട ശേഷം രാജ്യം മുഴുവൻ നടന്ന പ്രതിഷേധത്തിെൻറ മുദ്രാവാക്യമായിരുന്നു ‘െഎ ആം ഗൗരി’ എന്നത്. ഇൗ മുദ്രാവാക്യം തന്നെ പുതിയ ടാബ്ലോയ്ഡിെൻറ പേരായി യോഗത്തിൽ നിർദേശിക്കപ്പെടുകയായിരുന്നു. ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.
കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് ഗൗരി കൊല്ലപ്പെട്ടശേഷം സുഹൃത്തുക്കൾ ചേർന്ന് ഗൗരിയുടെ അവസാന എഡിറ്റോറിയലോടെ സെപ്റ്റംബർ 12ന് ‘ഗൗരി ലേങ്കഷ് പത്രികെ’യുടെ സ്പെഷൽ പതിപ്പ് പുറത്തിറക്കിയിരുന്നു. ബംഗളൂരുവിൽ സംഘടിപ്പിച്ച ‘െഎ ആം ഗൗരി’ പ്രതിഷേധ റാലിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഗൗരി സ്പെഷൽ പതിപ്പിെൻറ പ്രകാശനം. പിന്നീട് ഇതിെൻറ പ്രസാധനം നിലക്കുകയായിരുന്നു.
ട്രസ്റ്റിെൻറ പ്രവർത്തനങ്ങൾക്കായി ദേശീയതലത്തിൽ പ്രചാരണം നടത്തി ഫണ്ട് ശേഖരിക്കാനാണ് ശ്രമം. നവംബർ അവസാനത്തോടെ ട്രസ്റ്റിനെയും ഗൗരിയുടെ പേരിലുള്ള പത്രത്തെയും കുറിച്ച ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.