ഇമാന് വെള്ളം നൽകിയ സഹോദരിക്കെതിരെ ആശുപത്രി
text_fieldsമുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായി അറിയപ്പെടുന്ന ഇമാൻ അഹ്മദിെൻറ കുടുംബവും അവരെ ചികിത്സിക്കുന്ന ആശുപത്രിയും തമ്മിൽ പ്രശ്നം വഷളാവുന്നു. ഇമാെൻറ ശരീരഭാരം കുറഞ്ഞുവെന്ന സൈഫീ ആശുപത്രി അധികൃതരുടെ അവകാശവാദം കഴിഞ്ഞദിവസം തള്ളിയ സഹോദരി ഷൈമ സമീൽ, വെള്ളിയാഴ്ചയും ആശുപത്രി അധികൃതരുമായി തർക്കിച്ചു.
ഇമാന് ഷൈമ വായിലൂടെ വെള്ളം നൽകിയതാണ് ആശുപത്രി അധികൃതരെ ചൊടിപ്പിച്ചത്. തുടർന്ന് ഷൈമക്കെതിരെ ആശുപത്രിയിലെ സുരക്ഷവിഭാഗം പൊലീസിൽ പരാതി നൽകി. ഇമാന് ഹൃദയാഘാതം സംഭവിച്ചതാണെന്നും വായിലൂടെ വെള്ളം നൽകുന്നത് അപായമുണ്ടാക്കുമെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി.
എന്നാൽ, സഹോദരിക്ക് വലിയ രീതിയിൽ ദാഹിക്കുന്നുണ്ടായിരുന്നുവെന്നും വായിലൂടെ വെള്ളം നൽകരുതെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നില്ലെന്നുമാണ് ഷൈമയുടെ പ്രതികരണം. പരാതി സ്വീകരിച്ച പൊലീസ് ഇമാെൻറ മുറിയിലെത്തി. പൊലീസിനെ കണ്ട് പേടിച്ചതായി പറഞ്ഞ ഷൈമ, അന്യ രാജ്യത്ത് മറ്റാരും തുണയില്ലാതെയാണ് സഹോദരിയോടൊപ്പം നിൽക്കുന്നതെന്ന് പറഞ്ഞു.
അതിനിടെ, വിഷയത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടെപട്ടതിനെ തുടർന്ന് വെള്ളിയാഴ്ച മഹാരാഷ്ട്ര ആരോഗ്യമന്ത്രി ഡോ. ദീപക് സാവന്ത് ആശുപത്രിയിലെത്തി വിവരങ്ങൾ ആരാഞ്ഞു. ഇമാെൻറ ശരീരഭാരം കുറഞ്ഞിട്ടുണ്ടെന്നും ശസ്ത്രക്രിയ നടത്തിയ ഡോ. മുഫസ്സൽ ലക്ഡവാല ചികിത്സ പ്രശംസനീയമായ രീതിയിലാണ് നിർവഹിച്ചതെന്നും ദീപക് സാവന്ത് പറഞ്ഞു. ഇമാെൻറ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ സുഷമ സ്വരാജിനെ ധരിപ്പിച്ചതായും സാവന്ത് അറിയിച്ചു.
ഇതിനിടെ, കുടുംബത്തിെൻറ പരാതിയെ തുടർന്ന് ഇമാനെ പരിശോധിക്കാനെത്തുമെന്ന് അറിയിച്ച വിദേശ ഡോക്ടർമാരുടെ സന്ദർശനം ഒരാഴ്ചത്തേക്ക് നീട്ടിവെച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. പുതിയ സംഭവവികാസങ്ങളെ തുടർന്നാണ് ഇൗ തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.