ബാങ്ക് തട്ടിപ്പ് കേസ്: 115 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
text_fieldsന്യൂഡൽഹി: ബാങ്ക് തട്ടിപ്പ് കേസിൽ ചെന്നൈ കേന്ദ്രമായ സ്ഥാപനത്തിെൻറ 115 കോടി രൂപ വിലവരുന്ന ഭൂമി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കലിനെതിരായ നടപടിയുടെ ഭാഗമാണിത്. ചെന്നൈ ഗിണ്ടിയിൽ വി.ജി.എൻ െഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിെൻറ 10.46 ഏക്കർ ഭൂമിയാണ് കണ്ടുകെട്ടിയത്.
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ടെലിപ്രിേൻറഴ്സ് ലിമിറ്റഡിൽ (എച്ച്.ടി.എൽ) നിന്നാണ് കമ്പനി 2013ൽ ഭൂമി വാങ്ങിയത്. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയെ കമ്പനി വഞ്ചിച്ചതുമായി ബന്ധപ്പെട്ട് സി.ബി.െഎ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഏറ്റെടുക്കുകയായിരുന്നു. വി.ജി.എൻ െഡവലപ്പേഴ്സ് കൃത്രിമം കാണിച്ച് 10.46 ഏക്കർ ഭൂമി കൈക്കലാക്കിയതിലൂടെ കേന്ദ്രസർക്കാറിന് 115 കോടി രൂപ നഷ്ടമായെന്നാണ് സി.ബി.െഎ കേസ്.
എസ്.ബി.െഎ നിഷ്ക്രിയ ആസ്തി കൈകാര്യ വിഭാഗം ചെന്നൈ ശാഖ മുഖേനയാണ് സ്വകാര്യ ഉടമ്പടി പ്രകാരം ഇടപാട് നടന്നത്. ഇതിലൂടെ എച്ച്.ടി.എല്ലിനുണ്ടായ നഷ്ടം നികത്താൻ സർഫാസി നിയമപ്രകാരം നടപടിയെടുക്കാൻ ഇ.ഡി ഉത്തരവിടുകയായിരുന്നു. വി.ജി.എൻ െഡവലപ്പേഴ്സ്പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തി 387 കോടി രൂപ വിലയുള്ള ഭൂമി 272 കോടിക്ക് കച്ചവടം നടത്തുകയായിരുന്നു. ഇതിലൂടെ എച്ച്.ടി.എല്ലിന് 115 കോടി നഷ്ടമുണ്ടായി. ഇൗ ഭൂമി പിന്നീട് ബഹുനില െറസിഡൻഷ്യൽ അപ്പാർട്മെൻറ് നിർമാണത്തിന് ഉപയോഗിച്ചു. വി.ജി.എൻ ഫയർമോണ്ട് എന്നപേരിലാണ് പദ്ധതി നടപ്പാക്കിയത്. ഇൗ സാഹചര്യത്തിലാണ് ഭൂമി കണ്ടുകെട്ടലെന്ന് ഇ.ഡി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.