Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്തർസംസ്ഥാന...

അന്തർസംസ്ഥാന ചരക്കുനീക്കത്തിന് ഇ-വേ ബിൽ ഏപ്രിൽ ഒന്നുമുതൽ

text_fields
bookmark_border
ewaybill
cancel

ന്യൂഡൽഹി: അരലക്ഷം രൂപക്കുമുകളിൽ മൂല്യമുള്ള ചരക്കുകൾ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകാൻ ഏപ്രിൽ ഒന്നുമുതൽ ഇ-വേ ബിൽ നിർബന്ധം. ഇതിെൻറ പ്രതികരണവും ഫലങ്ങളും വിലയിരുത്തിയശേഷം, സംസ്ഥാനത്തിനകത്തെ ചരക്കു നീക്കത്തിനും ഘട്ടംഘട്ടമായി ബാധകമാക്കാൻ ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു. 

ഏകീകൃത ചരക്കുസേവന നികുതി (ജി.എസ്.ടി) സംവിധാനത്തിലെ നിർണായക ഘട്ടമാണ് ഇ-വേ ബിൽ. ഇത് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തിനുപുറത്തേക്ക് അരലക്ഷം രൂപക്കുമുകളിൽ മൂല്യമുള്ള ചരക്ക് കൊണ്ടുപോകാൻ മുൻകൂട്ടി ഒാൺലൈനിൽ ഇ-വേ ബിൽ തയാറാക്കണം. ഇതിനായി പ്രത്യേക വെബ്പോർട്ടലുണ്ട്. നേരേത്ത, ഫെബ്രുവരി ഒന്നുമുതൽ ഇ-വേ ബിൽ നടപ്പാക്കിയിരുന്നുവെങ്കിലും വെബ്പോർട്ടലിലെ തകരാറും മറ്റും കാരണം പരാജയപ്പെട്ടു. പ്രതിസന്ധി രൂക്ഷമായതോടെ നിശിതവിമർശനം ഉയർന്ന സാഹചര്യത്തിൽ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. 

തകരാറുകൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ നാഷനൽ ഇൻഫർമാറ്റിക്സ് സെൻറർ രണ്ട്റൗണ്ട് ലോഡ് ടെസ്റ്റിങ് നടത്തി. ഇപ്പോൾ പ്രതിദിനം ആറര ലക്ഷം ഇ-വേ ബില്ലുകൾ നൽകാൻ സാധിക്കും. ഇത് പ്രതിദിനം 26-50 ലക്ഷം എന്ന നിലയിലേക്ക് ഉയർത്തും. മൂന്നാംഘട്ട പരീക്ഷണത്തോടെ പ്രതിദിനം 75 ലക്ഷമാക്കും. 

ജി.എസ്.ടി റിേട്ടൺ ഫയലിങ് നടപടി എളുപ്പാക്കുന്നതുസംബന്ധിച്ച് ശനിയാഴ്ചത്തെ യോഗത്തിൽ തീരുമാനമുണ്ടായില്ല. ഇക്കാര്യത്തിൽ വിശദചർച്ച നടന്നതായി മന്ത്രിതല സമിതിയെ നയിക്കുന്ന ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി പറഞ്ഞു. 

നന്ദൻ നിലേകനിയും കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരും തങ്ങളുടെ അവതരണങ്ങൾ നടത്തിയെങ്കിലും മന്ത്രിമാർക്കിടയിൽ ഏകാഭിപ്രായമില്ല. റിേട്ടൺ നടപടി ലളിതമാക്കുന്നതിനെ കുറിച്ച് മാർച്ച് 10ന് ചേരുന്ന യോഗം ചർച്ചചെയ്യും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newseway bill
News Summary - e way bill - india news
Next Story