Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുടുംബ വാഴ്ച...

കുടുംബ വാഴ്ച കോൺഗ്രസിെൻറ പാരമ്പര്യം; ഇന്ത്യയുടെതല്ല -അമിത്ഷാ

text_fields
bookmark_border
amit-shah
cancel

ന്യൂഡൽഹി: കുടുംബ വാഴ്ച കോൺഗ്രസിെൻറ മാത്രം പാരമ്പര്യമാണെന്നും ഇന്ത്യയുെടതല്ലെന്നും ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ. കാലിഫോർണിയയിെല ബർക്കേലി സർവകലാശാലയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ സൂചിപ്പിച്ചുെകാണ്ട് ബി.െജ.പി ദേശീയ നിർവ്വാഹക സമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കുടുംബ വാഴ്ചയിലൂെടയോ ബന്ധങ്ങളിലൂടെയോ ഒൗദ്യോഗിക ജീവിതം കെട്ടിപ്പടുക്കുന്നത് കോൺഗ്രസിെൻറ പാരമ്പര്യമാണ്. ഇന്ത്യയുെടതല്ലെന്ന് അമിത് ഷാ വ്യക്തമാക്കി. നേരത്തെ, കുടംബ വാഴ്ച ഇന്ത്യയിൽ പലയിടത്തും നിലനിൽക്കുന്നതാണെന്നും ഇന്ത്യ ഇങ്ങനയാണ് മുന്നോട്ടു പോകുന്നതെന്നും  ബർക്കേലിയിെല വിദ്യാർഥികളോട് രാഹുൽ പറഞ്ഞിരുന്നു. കുടുംബ വാഴ്ചയുടെ പേരിൽ തന്നെ മാത്രം ഒറ്റപ്പെടുത്തരുതെന്നും അഭിഷേക് ബച്ചെൻറയും അഖിലേഷ് യാദവിെൻറയും ഉദാഹരണങ്ങൾ നിരത്തി രാഹുൽ അഭ്യർഥിച്ചിരുന്നു. നരേന്ദ്ര മോദി സർക്കാറിെനയും പ്രസംഗത്തിൽ രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. 

എന്നാൽ, വിദേശ രാജ്യത്ത് ചെന്ന് ഇന്ത്യൻ സർക്കാറിെന കുറ്റപ്പെടുത്താൻ രാഹുലിന് ഒരു പ്രശ്നവും ഉണ്ടായില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ബി.ജെ.പി ഭരണെത്ത കുറിച്ച് റെക്കോർഡുകൾ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ വൻ അഴിമതികളാണ് അരങ്ങേറിയത്. കൽക്കരി മുതൽ ടെലകോം വരെ നിരവധി അഴിമതി കണക്കുകൾ നിരത്താനുണ്ട്. എന്നാൽ മുന്ന് വർഷമായി ഭരിക്കുന്ന ബി.ജെ.പിക്കെതിരെ ഒരു അഴിമതി പോലും ഉന്നയിക്കാനില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. 

വടക്കു കഴിക്കൻ സംസ്ഥാനങ്ങളിലും തെക്കേ ഇന്ത്യയിലും ബി.ജെ.പിക്ക് കൂടുതൽ വേരുറപ്പിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പദയാത്രയിൽ താനുണ്ടാകും –അമിത് ഷാ

ന്യൂഡൽഹി: 2019ലെ തെരഞ്ഞെടുപ്പിൽ കേരളം പ്രധാന ലക്ഷ്യമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, കേരളത്തിൽ പാർട്ടി സംഘടിപ്പിക്കുന്ന പദയാത്രയിൽ താനടക്കം ഉന്നതനേതാക്കൾ പെങ്കടുക്കുമെന്ന് ദേശീയ നിർവാഹക സമിതിയെ അറിയിച്ചു. അടുത്തമാസം മൂന്ന് മുതൽ 17 വരെ സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങൾക്കെതിരെയാണ് രണ്ടാഴ്ച നീളുന്ന പദയാത്രയെന്ന് അമിത് ഷാ പറഞ്ഞു. കേരളത്തിലും പശ്ചിമ ബംഗാളിലും പാർട്ടി കാലുറപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇൗ സംസ്ഥാനങ്ങളിൽ ബി.െജ.പി പ്രവർത്തകർക്കെതിരായ രാഷ്്ട്രീയ അതിക്രമങ്ങൾക്കുനേരെ സർക്കാറുകൾ കണ്ണടക്കുകയാണ്-അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിെൻറ ഭാഗമാണ് അമിത് ഷായുടെ പദയാത്രയെന്ന് ഉൗർജമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. കണ്ണൂർ ജില്ലയിൽ അമിത് ഷാ പദയാത്രികനായി ഉണ്ടാകുമെന്ന് പി.കെ. കൃഷ്ണദാസ് അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressAmit Shahmalayalam newsdynasty politicsRahul Gandhi
News Summary - Dynasty Is Tradition Of Congress, Not India Says Amit Shah - India News
Next Story