സുപ്രീംകോടതി പ്രതിസന്ധി രാഷ്ട്രീയവത്കരിക്കരുതെന്ന് രാഹുലിനോട് ബി.ജെ.പി
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി നിയമവ്യവസ്ഥയിലെ ആഭ്യന്തര പ്രശ്നമാണെന്നും അത് രാഷ്ട്രീയവത്കരിക്കരുതെന്നും ബി.ജെ.പി. ഇത് കോൺഗ്രസിനുള്ള ഉപദേശമാണ്. കോൺഗ്രസ് അവരുെട സ്വഭാവം വെളിപ്പെടുത്തന്നത് ജനങ്ങൾ കാണുന്നുണ്ടെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
സുപ്രീംകോടതിയിലെ മുതിർന്ന നാലു ജഡ്ജിമാർ ഉന്നയിച്ച വിഷയങ്ങൾ ജഡ്ജിമാർ സംയുക്തമായി ചർച്ച െചയ്യണമെന്ന് പ്രസ്താവന ഇറക്കിയ കോൺഗ്രസിെൻറ നടപടിക്കെതിരെയാണ് വിമർശനം. ജസ്റ്റിസ് ലോയയുടെ മരണത്തിൽ അന്വേഷണം വേണമെന്നുള്ള ഹരജി മുതിർന്ന അഭിഭാഷകരുടെ ബെഞ്ച് തന്നെ കേൾക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
വ്യവസ്ഥകൾ പാലിക്കാതെ ചീഫ് ജസ്റ്റിസ് സ്വന്തം ഇഷ്ടപ്രകാരം കേസുകൾ ബെഞ്ചുകൾക്ക് കൈമാറുന്നുവെന്നായിരുന്നു മുതിർന്ന ജഡ്ജിമാരുെട ആരോപണം. ജഡ്ജിമാർ ഉന്നയിച്ച ആരോപണങ്ങളെല്ലാം വളരെ പ്രധാന്യമർഹിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ജഡ്ജിയുടെ മരണം സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാരുടെ നിരീക്ഷണത്തിൽ നേരായ രീതിയിൽ അന്വേഷിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.
രാഹുലിെൻറ ഇൗ പ്രസ്താവനയെ തുടർന്നാണ് ബി.ജെ.പി മറുപടിയുമായി രംഗത്തെത്തിയത്. പാർട്ടികളുടെ രാഷ്ട്രീയക്കളികൾ നിയമ വ്യവസ്ഥക്ക് പുറത്തുമതി. നിയമ സംവിധാനത്തിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം നല്ലതല്ലെന്നും ബി.ജെ.പി വാക്താവ് സാംബിത് പാത്ര പറഞ്ഞു. ജഡ്ജിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതിയുടെ പരിഗണനയിലുള്ള കേസാണ്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ അഭിപ്രായം പറയരുതെന്ന് കോൺഗ്രസിനും അറിയാവുന്നതാണെന്നും സാംബിത് പാത്ര കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.