കശ്മീർ: മധ്യസ്ഥ ചർച്ചക്കും ഇൻറലിജൻസ് ബന്ധം
text_fieldsന്യൂഡൽഹി: കശ്മീരിലെ സമവായനീക്കത്തിന് കേന്ദ്രസർക്കാർ ഇൻറലിജൻസ് മുൻ മേധാവിയെ നിയോഗിച്ചത് ചർച്ചയാവുന്നു. ഇൻറലിജൻസ് മുൻമേധാവി ദീനേശ്വർ ശർമയുമായി ഉള്ളുതുറന്ന ചർച്ചക്ക് ആരൊക്കെ തയാറാവും എന്നത് വ്യക്തമല്ല. ഹുർറിയതുമായി ചർച്ചക്ക് അദ്ദേഹം തയാറായേക്കും. എന്നാൽ, ഹുർറിയത് നേതാക്കൾക്കെതിരെ ദേശീയ ഏജൻസിയായ എൻ.െഎ.എ നടത്തുന്ന അന്വേഷണം മധ്യസ്ഥ ചർച്ചകൾക്കായി നിർത്തിവെക്കുമോ എന്നതും ചോദ്യചിഹ്നമാണ്.
മുൻ ഇൻറലിജൻസ് മേധാവിയെ മധ്യസ്ഥനാക്കിയതിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് വലിയ പങ്കുണ്ട്. ബി.ജെ.പി സർക്കാറിെൻറ, ഏറെ വിമർശന വിധേയമായ കശ്മീർ നയം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചവരിൽ ഒരാളാണ് ശർമ.
നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെ 2015 ജനുവരിയിലാണ് ദിനേശ്വർ ശർമയെ ഇൻറലിജൻസ് മേധാവിയായി നിയമിച്ചത്. 1979 ബാച്ച് െഎ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം കേരള കേഡറിലാണ് പ്രവർത്തിച്ചത്. വിഘടനവാദം, സായുധകലാപം, പ്രാദേശിക, ആഭ്യന്തര രാഷ്ട്രീയം എന്നിവയാണ് െഎ.ബി മേധാവി എന്ന നിലയിൽ കൈകാര്യം ചെയ്തിരുന്നത്. നാഗാലാൻഡ്, ജമ്മു^ കശ്മീർ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് മുൻ ഇൻറലിജൻസ് മേധാവിയെ മധ്യസ്ഥനാക്കുന്നതെന്ന ചോദ്യത്തിന് ‘‘ബന്ധപ്പെട്ട എല്ലാ വ്യക്തികളും സംഘടനകളുമായി ബന്ധപ്പെടാൻ കഴിയുന്ന അനുയോജ്യനായ, രാഷ്ട്രീയ ബന്ധമില്ലാത്ത ഒരാളെയാണ് സർക്കാറിന് ആവശ്യം’’ എന്നാണ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.