ഡൽഹിയിൽ ഇനി സർക്കാർ സേവനങ്ങൾ വീട്ടിലെത്തിക്കും
text_fieldsന്യൂഡൽഹി: ഡൽഹിയിൽ സർക്കാർ സേവനങ്ങൾക്ക് ഇനി ഒാഫിസ് കയറിയിറങ്ങേണ്ടതില്ല. റേഷന്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും ഉള്‍പ്പെടെ സര്‍ക്കാരില്‍നിന്നു ലഭിക്കേണ്ട വിവിധ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും വീട്ടിലെത്തിച്ച് നൽകാൻ ഡൽഹി മന്ത്രിസഭ തീരുമാനിച്ചു. സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
തെരഞ്ഞെടുക്കുന്ന ഏജൻസികൾ കോള്‍ സെൻററുകൾ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വീട്ടില്‍ ചെന്ന് കടലാസ് ജോലികൾ ചെയ്യുന്നതിന് ഗുണഭോക്താക്കളിൽനിന്ന് ചെറിയ തുക ഈടാക്കും. എന്നാല്‍, ഇതെത്ര രൂപയാണെന്നു നിജപ്പെടുത്തിയിട്ടില്ല. സർട്ടിഫിക്കറ്റ് വീടുകളിലെത്തിച്ചു നല്‍കുന്നതിെൻറ ചെലവ് സര്‍ക്കാർ വഹിക്കും. ജാതി സർട്ടിഫിക്കറ്റ്, കല്യാണ സർട്ടിഫിക്കറ്റ്, അഡ്രസ് തിരുത്തൽ, കുടിവെള്ള കണക്ഷൻ, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയ 40 സേവനങ്ങളാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലോകത്തുതന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനമെന്ന് ഡൽഹി മന്ത്രിസഭ അഭിപ്രായപ്പെട്ടു. നീണ്ട വരികൾ ഇനി പേടിക്കേണ്ടതില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പറഞ്ഞു. മാസംേതാറും 40 സേവനങ്ങൾ പദ്ധതിയിൽ കൂടുതൽ ഉൾപ്പെടുത്താനാണ് സർക്കർ ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.