വിമാനവേധ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു
text_fieldsന്യൂഡൽഹി: ശബ്ദത്തിെൻറ ഏഴിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർ സോണിക് ക്രൂസ് മിസൈൽ ബ്രഹ്മോസ് വ്യോമസേനയുടെ യുദ്ധവിമാനത്തിൽനിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ലോകത്ത് ആദ്യമായാണ് ശബ്ദത്തേക്കാൾ വേഗമുള്ള മിസൈൽ ദീർഘദൂര യുദ്ധവിമാനത്തിൽ ഘടിപ്പിക്കുന്നതും വിക്ഷേപിക്കുന്നതും. ഇൗ േശഷി കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ.
‘സുഖോയ്-30 എം.കെ.െഎ കോമ്പാക്ട്’ ജെറ്റിൽനിന്നാണ് പ്രതിരോധരംഗത്ത് നാഴികക്കല്ലായി മാറിയ പരീക്ഷണം നടത്തിയത്. 290 കിലോമീറ്റർ ദൂരത്തുള്ള ശത്രുകേന്ദ്രത്തെ തകർക്കാൻ ശേഷിയുള്ള ലോകത്തെ ഏറ്റവും വേഗമേറിയ ബ്രഹ്മോസ് നേരേത്ത കരയിൽനിന്നും കടലിൽനിന്നും വിജയകരമായി പരീക്ഷിച്ചിരുന്നു. നിലവിൽ സൈന്യത്തിെൻറ ആയുധശേഖരത്തിെൻറ ഭാഗമായ മിസൈലിെൻറ പുതിയ പതിപ്പായ ‘ബ്രഹ്മോസ് എയർ ലോഞ്ച്ഡ് ക്രൂസ് മിസൈൽ (എ.എൽ.സി.എം) ആണ് ബുധനാഴ്ച ബംഗാൾ ഉൾക്കടലിൽ പരീക്ഷിച്ചത്.
ഹിന്ദുസ്ഥാൻ എയറോനോട്ടിക് ലിമിറ്റഡ് പ്രത്യേകം രൂപകൽപന ചെയ്ത സുഖോയ്^30 ജെറ്റ് യുദ്ധവിമാനത്തിൽനിന്നാണ് രണ്ടു ഘട്ടങ്ങളിലായി പ്രവർത്തിക്കുന്ന എൻജിനുള്ള, രണ്ടര ടൺ ഭാരമുള്ള മിസൈൽ വിക്ഷേപിച്ചത്. സൂപ്പർ സോണിക് ബ്രഹ്മോസ് മിസൈലിന് മണിക്കൂറിൽ 3200 കിലോമീറ്ററാണ് വേഗം. റഷ്യയുടെ സഹകരണത്തോടെയാണ് ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ വികസിപ്പിച്ചത്.
പരീക്ഷണത്തെ ‘ചരിത്രപരമായ നേട്ടം’ എന്നു വിശേഷിപ്പിച്ച പ്രതിരോധമന്ത്രി നിർമല സീതാറാം, മിസൈൽ വികസിപ്പിച്ച പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ (ഡി.ആർ.ഡി.ഒ) ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.