Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാൻ സർക്കാറിെൻറ...

രാജസ്ഥാൻ സർക്കാറിെൻറ വിവാദ ഒാർഡിനൻസ് നിയമസഭയിൽ അവതരിപ്പിച്ചു

text_fields
bookmark_border
Vasundhara Raje
cancel

ജയ്പൂർ: മന്ത്രിമാർ, എം.എൽ.എമാർ, ജഡ്ജിമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ സർക്കാർ അനുമതിയില്ലാതെ കോടതികളിൽ നിയമ നടപടി സീകരിക്കുന്നതും മാധ്യമങ്ങൾ വാർത്ത നൽകുന്നതും വിലക്കികൊണ്ടുള്ള  ഒാർഡിനൻസ് രാജസ്ഥാൻ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. 

ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് ഖട്ടാരിയയാണ് ഓര്‍ഡിനന്‍സ് സഭയിൽ അവതരിപ്പിച്ചത്. ഓര്‍ഡിനന്‍സിനെ രണ്ട് ബി.ജെ.പി അംഗങ്ങള്‍ എതിര്‍ത്തു. കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സഭക്കു പുറത്ത് പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിെൻറ നേതൃത്വത്തില്‍ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു. ബഹളം ശക്തമായതോടെ ഓര്‍ഡിനന്‍സ് അവതരിപ്പിച്ച ശേഷം നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

 അതേസമയം, വിവാദ ഒാർഡിനൻസിനെതിരെ ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്തു. ഒാർഡിനൻസ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരാണെന്നും ഏകപക്ഷീയവും വഞ്ചനാപരവുമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരിക്കുന്നത്. നിയമഭേദഗതി വരുത്തിയ ഒാർഡിനൻസ് നീതിയുക്തമായി അന്വേഷണം നടത്തുന്നതിനും സമത്വത്തിനും തുല്യ നീതിക്കും എതിരാണെന്നും ഹരജിയിൽ വ്യക്തമാക്കുന്നുണ്ട്. 

ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്തി സെപ്റ്റംബർ ആറിന് ഗവർണർ കല്യാൺസിങ് ഒപ്പുവെച്ച ഒാർഡിനൻസ് പ്രകാരം സർക്കാർ അനുമതിയില്ലാതെ അഴിമതികേസിൽ കുറ്റാരോപിതരായവരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾക്ക് അവകാശമില്ല. ആരോപണത്തിൽപെട്ടവരുടെ പദവി, കുടുംബ പശ്ചാത്തലം, മറ്റുവിവരങ്ങൾ ഇവയൊന്നും പ്രസിദ്ധീകരിക്കരുത്. ലംഘിച്ചാൽ മാധ്യമ പ്രവർത്തകർക്കെതിരെ രണ്ടു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്താമെന്നും ഒാർഡിനൻസിൽ പറയുന്നു. കൂടാെത, സർക്കാർ അനുമതിയില്ലാതെ ജഡ്ജിമാർ, പൊതുപ്രവർത്തകർ എന്നിവർക്കെതിരെ കോടതികൾക്ക് സ്വകാര്യ അന്യായങ്ങൾ സ്വീകരിക്കാൻ പാടില്ല. ഇവർക്ക് ആറുമാസത്തെ നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതിനാണ് പുതിയ ഒാർഡിനൻസെന്നാണ് സർക്കാറിെൻറ വാദം. 

അഴിമതിയുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാലും പൊലീസിന്  അന്വേഷണം നടത്താൻ സർക്കാറിെൻറ അനുമതി വേണമെന്നും ഒാർഡിനൻസിൽ പറയുന്നു. പൊതുസേവകനെതിരെ പരാതിക്കാരൻ പൊലീസിെന സമീപിച്ചിട്ടും നടപടിയുണ്ടായില്ലെങ്കിൽ കോടതിെയ സമീപിക്കാം. എന്നാൽ, കോടതി കേസ് പരിഗണിക്കണോ എന്ന കാര്യം  സർക്കാർ തീരുമാനിക്കും. അനുമതി നൽകാതിരിക്കുന്നതിന് സർക്കാറിന് കാരണം ബോധിപ്പിക്കേണ്ടതില്ല. ആറുമാസത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ കോടതിക്ക് സ്വമേധയ കേസെടുക്കാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtrajasthanmalayalam newsGag Law
News Summary - Controversial Rajasthan Gag Law Challenged In High Court– India News
Next Story