മുഹറം ദിനത്തിെല ദുർഗാ വിഗ്രഹ നിമഞ്ജന നിരോധനം െഹെകോടതി റദ്ദാക്കി
text_fieldsകൊൽക്കത്ത: മുഹറം ദിനത്തിൽ വിഗ്രഹ നിമഞ്ജനം നിരോധിച്ച് പശ്ചിമ ബംഗാൾ സർക്കാർ ഇറക്കിയ ഉത്തരവ് ഹൈകോടതി റദ്ദാക്കി. എല്ലാ ദിവസവും നിമഞ്ജനം നടത്താമെന്ന് കോടതി അറിയിച്ചു. ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് രാകേഷ് തിവാരിയാണ് സംസ്ഥാന സർക്കാറിെൻറ ഉത്തരവ് റദ്ദാക്കിയത്. മുഹറത്തിനും ദുർഗപൂജ നിമഞ്ജനത്തിനും വെവ്വേറെ വഴികൾ ഒരുക്കണമെന്നും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളെല്ലാം ഏർപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
നിങ്ങൾക്ക് അധികാരം പ്രയോഗിക്കാം. എന്നാൽ ഏകപക്ഷീയമായ അധികാര പ്രയോഗം അനുവദിക്കില്ല. ഒരു സമ്മേളനം അക്രമാസക്തമായാൽ ആദ്യം ജല പീരങ്കി, പിന്നീട് ലാത്തിച്ചാർജ്, പിന്നീട് അടുത്ത പടി എന്നിങ്ങനെയാണ് നീങ്ങുക. ആദ്യം തന്നെ െവടിയുതിർക്കാൻ അനുവാദമില്ല. വിഗ്രഹ നിമഞ്ജന നിരോധനം എന്നത് അവസാനം സ്വീകരിക്കേണ്ട വഴിയാണ്. അത് ആദ്യം തന്നെ സ്വീകരിച്ചുെവന്നും കോടതി കുറ്റപ്പെടുത്തി.
കോടതി ഉത്തരവിട്ടാലും നിരോധനം തുടരുകയാണെങ്കിൽ എന്തു സംഭവിക്കുമെന്ന അഡ്വക്കേറ്റ് ജനറലിെൻറ ചോദ്യത്തിന് നിങ്ങൾ അത്രമാത്രം ശക്തയാണല്ലേ എന്ന് കോടതി ചോദിച്ചു. കലണ്ടർ പിടിച്ചു നിർത്താൻ നിങ്ങൾക്കാകുമോ. ചന്ദ്രനെ നിയന്ത്രിക്കാൻ നിങ്ങൾക്കാകുമോ, കഴിയുെമങ്കിൽ ചെയ്തു നോക്കൂവെന്നും കോടതി പറഞ്ഞു.
നിയന്ത്രണവും നിരോധനവും വ്യത്യാസമുെണ്ടന്നും അങ്ങേയറ്റത്തെ അധികാരമാണ് സർക്കാർ പ്രയോഗിച്ചത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ നിയന്ത്രിക്കാൻ സാധിക്കില്ലെന്ന വിചാരം മൂലമാണ് ഇൗ നടപടി ഉണ്ടായിരിക്കുന്നതെന്നും കോടതി വിലയിരുത്തി.
മുഹറത്തോടനുബന്ധിച്ച് സെപ്തംബർ 30ന് രാത്രി 10 മുതൽ ഒക്ടോബർ ഒന്ന് രാത്രി 10 വരെ ദുർഗാ വിഗ്രഹ നിമഞ്ജനം തടഞ്ഞുെകാണ്ട് രണ്ടാഴ്ച മുമ്പ് മമത ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ചിലർ കോടതിെയ സമീപിച്ചതിനെ തുടർന്നാണ് നിരോധനം റദ്ദാക്കിക്കൊണ്ട് കോടതി വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.