അഹമ്മദ് പേട്ടലിെൻറ വിജയത്തിനെതിരെ ബൽവന്ത് സിങ് കോടതിയിൽ
text_fieldsന്യൂഡൽഹി: ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി അഹമദ് പേട്ടലിെൻറ വിജയം ചോദ്യം ചെയ്ത് ബി.ജെ.പി സ്ഥാനാർഥി ബൽവന്ത് സിങ് രജ്പുത്. ഗുജറാത്ത് ഹൈകോടതിയിലാണ് ബൽവന്ത് സിങ് ഇതുസംബന്ധിച്ച ഹരജി സമർപ്പിച്ചത്. രണ്ട് കോൺഗ്രസ് വിമത എം.എൽ.എമാരുടെ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിനെതിരെയാണ് ഹരജി.
കോൺഗ്രസിൽ നിന്ന് കൂറുമാറി മറുപക്ഷത്തെത്തിയ ബൽവന്ത് സിങ് ബി.ജെ.പി ടിക്കറ്റിലാണ് ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് മൽസരിച്ചത്. തെരഞ്ഞെടുപ്പിൽ 44 വോട്ടുകൾ നേടി അഹമദ് പേട്ടൽ വിജയിച്ചപ്പോൾ ബൽവന്ത് സിങിന് 38 വോട്ടുകൾ നേടാൻ മാത്രമേ സാധിച്ചുള്ളു.
നാടകീയമായ തെരഞ്ഞെടുപ്പിൽ രണ്ട് വിമത എം.എൽ.എമാരുടെ വോട്ടുകൾ തെരഞ്ഞെടുപ്പ് കമീഷൻ അസാധുവാക്കിയതാണ് കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയത്തിന് നിർണായകമായത്. വോട്ട് ചെയ്തതിന് ശേഷം ബാലറ്റ് ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെ കാണിച്ചതാണ് വിമതരുടെ വോട്ടുകൾ റദ്ദാക്കാൻ കാരണം. ഇതിനെതിരെയാണ് ബൽവന്ത് സിങ് കോടതിയെ സമീപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.