ബാങ്ക് തട്ടിപ്പ്: െജ.പി.സി അന്വേഷണത്തിന് സമ്മർദം
text_fieldsന്യൂഡൽഹി: പൊതുമേഖല ബാങ്കുകളിലെ വായ്പ തട്ടിപ്പ് സംബന്ധിച്ച് സംയുക്ത പാർലമെൻററി സമിതി (ജെ.പി.സി) അന്വേഷണത്തിന് സർക്കാറിനുമേൽ സമ്മർദം മുറുകുന്നു.
കോൺഗ്രസ്, സി.പി.എം തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ പാർലമെൻറിൽ ഇൗ ആവശ്യം സംയുക്തമായി ഉന്നയിക്കാൻ ഒരുങ്ങുകയാണ്. പ്രതിപക്ഷ പാർട്ടികൾക്കുപുറമെ, എൻ.ഡി.എ സഖ്യത്തിനുള്ളിലും സർക്കാറിനെതിരെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്.
വജ്രരാജാവ് നീരവ് മോദി 11,400 കോടിയുടെ വായ്പ തട്ടിപ്പാണ് പഞ്ചാബ് നാഷനൽ ബാങ്കിൽ നടത്തിയത്. ഇതിനുപിന്നാലെ റോേട്ടാമാക് പേന വ്യവസായി വിക്രം കോത്താരി നടത്തിയ 3,700 കോടിയുടെ വായ്പ തട്ടിപ്പും പുറത്തുവന്നു. പല ബാങ്കുകളും കബളിപ്പിക്കപ്പെട്ടു. സർക്കാറിെൻറയും റിസർവ് ബാങ്കിെൻറയും പൊതുമേഖല ബാങ്കുകളുടെയും മേൽനോട്ടസംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്ന വായ്പ തട്ടിപ്പ് അധികാരത്തിലിരിക്കുന്നവരുടെ ഒത്താശയില്ലാതെ നടക്കില്ലെന്നാണ് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്.
വിവിധ പാർട്ടികളിൽനിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന ജെ.പി.സി ഇക്കാര്യം പരിശോധിക്കേണ്ടതുണ്ട്. പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം മുെമ്പന്നെത്തക്കാൾ പെരുകിയ സാഹചര്യവും ഇൗ അന്വേഷണത്തിെൻറ പരിധിയിൽവരണമെന്നാണ് പ്രതിപക്ഷ നിലപാട്. ബി.ജെ.പി സഹയാത്രികരായ നേതാക്കൾതന്നെ ഇൗ ആവശ്യം മുന്നോട്ടുവെക്കുന്നത് പ്രതിപക്ഷ നിലപാടിന് ബലം നൽകുന്നു. മൻമോഹൻ സിങ് ധനമന്ത്രി സ്ഥാനത്തിരുന്ന സമയത്താണ് ഹർഷദ് മേത്ത ഉൾപ്പെട്ട ഒാഹരി കുംഭകോണം നടന്നത്. ഇതിനൊപ്പം യശ്വന്ത് സിൻഹ ധനമന്ത്രിയായ സമയത്തെ കേതൻ പരേഖ് കുംഭകോണവും ഒടുവിൽ ജെ.പി.സി അന്വേഷണത്തിന് വിധേയമായി.
സർക്കാറിന് മുതൽമുടക്കുള്ള പൊതുമേഖല ബാങ്കുകളിലെ ക്രമക്കേടിൽ ധനമന്ത്രിമാർക്ക് ധാർമിക ഉത്തരവാദിത്തമുണ്ട്. ജെ.പി.സിക്കുമുന്നിൽ മുൻകാലത്തെന്നപോലെ ഇപ്പോഴെത്ത ധനമന്ത്രി അരുൺ ജെയ്റ്റ്ലി നേരിട്ട് ഹാജരായി സാഹചര്യങ്ങൾ വിശദീകരിക്കണമെന്ന് മുൻ ധനമന്ത്രി യശ്വന്ത് സിൻഹ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പൊതുമേഖല ബാങ്ക് മേധാവികളും പാർലമെൻറ് സമിതി മുമ്പാകെ ഹാജരാകണം. രണ്ടുലക്ഷം കോടിയിലേറെയാണ് പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം. സി.ബി.െഎ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിങ്ങനെ വിവിധ സർക്കാർ ഏജൻസികൾ തട്ടിപ്പ് പുറത്തുവന്നപ്പോൾ ആവേശപൂർവം പണിയെടുക്കുന്നുണ്ട്.
റെയ്ഡ് നടത്തി 5,000 കോടിയിലേറെ രൂപയുടെ സ്വത്ത് പിടിച്ചെടുക്കുകയും ഒേട്ടറെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തുവെന്ന് സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, സർക്കാർ ഏജൻസികളുടെ അന്വേഷണഗതി തിരിക്കാൻ സർക്കാറിന് സാധിക്കും. ഇൗ സാഹചര്യത്തിൽ പാർലമെൻറ് സമിതിയുടെ അന്വേഷണം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുൻകാല ജെ.പി.സികളുടെ റിപ്പോർട്ടുകൾ പ്രയോജനമൊന്നും ചെയ്തില്ലെന്നാണ് ചരിത്രം. എങ്കിലും, ഏകകക്ഷി ഭരണമെന്ന് പറയാവുന്ന നിലവിലെ സ്ഥിതിയിൽ, പൊതുസമിതിയുടെ അന്വേഷണം കൂടി ഉണ്ടായില്ലെങ്കിൽ ബാങ്ക് തട്ടിപ്പ് കേസ് ഉത്തരവാദികളില്ലാത്ത ഒന്നായി മാറും.
2ജി അന്വേഷണത്തിെൻറ ഗതിയാണ് പി.എൻ.ബി തട്ടിപ്പിനും വരാനിരിക്കുന്നതെന്ന് നീരവ് മോദിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം തുറന്നടിച്ചതും ശ്രദ്ധേയം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രയിൽ ഒപ്പംകൂട്ടിയ വജ്രരാജാവിനെതിരായ അന്വേഷണ നടപടികൾ പൊതുമേഖല ബാങ്കിെൻറ ആസ്തിനഷ്ടം മാത്രമായി കലാശിക്കാനിടയുണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.