Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലയനം: ശശികലയെ...

ലയനം: ശശികലയെ പുറത്താക്കിയ ശേഷമെന്ന് ഒ.പി.എസ് വിഭാഗം

text_fields
bookmark_border
ലയനം: ശശികലയെ പുറത്താക്കിയ ശേഷമെന്ന് ഒ.പി.എസ് വിഭാഗം
cancel

ചെന്നൈ: എ.െഎ.എ.ഡി.എം.കെയിലെ ലയനം പാർട്ടിയിൽ നിന്നും വി.കെ ശശികലയെ നീക്കിയതിനുശേഷമെന്ന തീരുമാനത്തിലുറച്ച് ഒ.പന്നീർശെൽവം. ലയനം ഇന്നുണ്ടായേക്കുമെന്ന റിപ്പോർട്ട് വന്നതിനു തൊട്ടു പിറകെയാണ് ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒൗദ്യോഗികമായി നീക്കികൊണ്ടുള്ള പ്രഖ്യാപനം നടത്തിയശേഷമേ ലയനപ്രഖ്യാപനം നടത്താവൂയെന്ന നിലപാട് വിമത നേതാവ് ഒ.പന്നീർശെൽവം അറിയിച്ചത്.

മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി വിഭാഗവും പന്നീർശെൽവം വിഭാഗവും പാർട്ടി ആസ്ഥാനത്ത് സംയുക്ത യോഗം ചേരുമെന്നും  ലയനം പ്രഖ്യാപിക്കുമെന്നുമായിരുന്നു റിപ്പോർട്ട്.  ഗവർണർ വിദ്യാസാഗർ റാവുവും ഇന്ന് വൈകിട്ട് ചെന്നൈയിൽ എത്തും.

ഒ. പന്നീർശെൽവത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും പാർട്ടി കോർഡിനേറ്റർ സ്ഥാനവും നൽകിയേക്കുമെന്നും ധാരണയുണ്ടായിരുന്നു. എന്നാൽ ശശികലയെ പാർട്ടിയിൽ നിന്ന് ഒൗദ്യോഗികമായി നീക്കണമെന്നതിൽ ഉറച്ചു നിൽക്കുകയാണ്  ഒ.പി.എസ് വിഭാഗം. ലയനത്തിന് ശേഷം പാർട്ടി ജനറൽ കൗൺസിൽ വിളിച്ചുകൂട്ടി ശശികലയെ പുറത്താക്കാമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. 

 കഴിഞ്ഞ ദിവസങ്ങളിൽ ഇരുവിഭാഗങ്ങളിലെയും മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തിയുള്ള ചർച്ചകളിൽ പാർട്ടിയും ഭരണവും പങ്കിടുന്ന കാര്യത്തിൽ അനുകൂലമായ ധാരണയിൽ എത്തിയിരുന്നു.  ശശികലയെ നീക്കണമെന്നും  ലയനശേഷം ഉപമുഖ്യമന്ത്രിസ്ഥാനമോ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനമോ തങ്ങൾക്ക് നൽകണമെന്നുമായിരുന്നു പന്നീർസെൽവം വിഭാഗത്തിെൻറ പ്രധാന ആവശ്യം. 
ശശികലയെയും ബന്ധുക്കളെയും പാർട്ടിയിൽ നിന്ന് പൂർണമായും നീക്കണമെന്ന ഒ.പി.എസ് വിഭാഗത്തിെൻറ ആവശ്യം പിന്നീട് തീരുമാനിക്കുമെന്ന് പളനിസാമി ഉറപ്പുനൽകിയതായും റിപ്പോർട്ടുണ്ട്. സ്ഥാനത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന ടി.ടി.വി ദിനകരനെയും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സമ്മർദ്ദമുണ്ട്.

അതിനിടെ,  ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷായുടെ തമിഴ്നാട് സന്ദർശനം റദ്ദാക്കിയിട്ടുണ്ട്. ത്രിദിന തമിഴ്നാട് സന്ദർശനത്തിനായി അമിത്ഷാ ചൊവ്വാഴ്ച ചെന്നൈയിലെത്തുമെന്നാണ് തീരുമാനിച്ചിരുന്നത്. കുറച്ചുദിവസത്തേക്ക് ഡൽഹിയിൽ നിന്ന് മാറി നിൽക്കാൻ കഴിയാത്തതിനാൽ ചെന്നൈ സന്ദർശനം റദ്ദാക്കുകയാണെന്ന് അദ്ദേഹത്തിെൻറ ഒാഫീസ് അറിയിച്ചു. 
അമിത് ഷാ എത്തുന്നതിന് മുമ്പ് ലയന തീരുമാനമുണ്ടാകുന്നതിന് വേണ്ടി തിരക്കിട്ട ചർച്ചകളാണ് നടന്നിരുന്നത്. ലയനം അമിത്ഷാ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇരുവിഭാഗത്തെയും കൂട്ടച്ചേർത്ത് കേന്ദ്ര മന്ത്രിസഭയിൽ സ്ഥാനങ്ങൾ നൽകുകവഴി 2019ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെുടപ്പിൽ നേട്ടമുണ്ടാക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്.

ജയലളിതയുടെ മരണശേഷം പാർട്ടിയിലെ ഇരുവിഭാഗങ്ങളും വേർപിരിഞ്ഞ് തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലക്കുവേണ്ടി അവകാശവാദം ഉന്നയിച്ചതിനെ തുടർന്ന് ചിഹ്നം തെരഞ്ഞടുപ്പ് കമീഷൻ മരവിപ്പിച്ചിരുന്നു. ലയനശേഷം കമീഷെൻറ തീരുമാനം പിൻവലിപ്പിച്ച് ചിഹ്നം തിരിച്ചുപിടിക്കാമെന്നാണ് കരുതുന്നത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmkTamil Naduchief ministeredappadi palaniswamiO. Paneerselvam
News Summary - AIADMK merger is likely to be announced later on Monday.
Next Story