ഹജ്ജ് ഹൗസിന് കാവിനിറം; യു.പി സർക്കാർ നടപടി വിവാദത്തിൽ
text_fieldsന്യൂഡൽഹി: ബി.ജെ.പി ഭരിക്കുന്ന യു.പിയിലെ ഹജ്ജ് ഹൗസിന് കാവിനിറം പൂശിയത് വിവാദത്തിൽ. ചില പ്രതിപക്ഷ പാർട്ടികളും മുസ്ലിം സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ഹിന്ദു സംഘടനകളുമായി ബന്ധിപ്പിച്ചാണ് കാവി നിറത്തെ വിലയിരുത്തുന്നത്. പ്രത്യേകിച്ച് ഇൗ നിറം കൂടുതൽ ഉപയോഗിക്കുന്നത് സംഘപരിവാറുകാരായിരിക്കെ ഹജ്ജ് ഹൗസിന് ഇൗ നിറംതന്നെ നൽകിയതാണ് പ്രശ്നമായത്.
തീർഥാടകരുടെ പരിശോധനക്കുള്ള മുറി, ആരാധനക്കുള്ള ഹാൾ, 200 പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള കെട്ടിടം എന്നിവ ഉൾക്കൊള്ളുന്നതാണ് ഹജ്ജ് ഹൗസ്. യോഗി ആദിത്യനാഥ് സർക്കാറിലെ മുസ്ലിം മന്ത്രിയായ മുഹ്സിൻ റാസ ഇതിനെ അനുകൂലിച്ച് രംഗത്തെത്തി. വിവാദത്തിെൻറ ആവശ്യമില്ലെന്നും കാവി എന്നത് ഉൗർജം പകരുന്നതും കാഴ്ചക്ക് നല്ല നിറമാണെന്നുമാണ് അദ്ദേഹത്തിെൻറ വാദം. നേരേത്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ഒാഫിസ് ഉൾക്കൊള്ളുന്ന സെക്രേട്ടറിയറ്റ് അനക്സിന് കാവി പൂശിയിരുന്നു.
സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന മദ്റസകളിൽ റമദാൻ അവധി വെട്ടിക്കുറച്ച് പകരം ദീപാവലിക്കും ദസറക്കും അവധി നൽകിയതും വിവാദമായിരുന്നു. സർക്കാർ ബസുകളിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മാസങ്ങൾക്കു മുമ്പാണ് കാവി പൂശിയത്. യോഗി പെങ്കടുക്കുന്ന ചടങ്ങുകളിൽ പന്തലും വിരികളും കാർപെറ്റുകളുമടക്കം കാവിയിൽ മുങ്ങുന്നതാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.