Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇരട്ടപ്പദവി: ‘ആപ്’...

ഇരട്ടപ്പദവി: ‘ആപ്’ ഹൈകോടതിയിലെ ഹരജി പിൻവലിച്ചു

text_fields
bookmark_border
ഇരട്ടപ്പദവി: ‘ആപ്’ ഹൈകോടതിയിലെ ഹരജി പിൻവലിച്ചു
cancel

ന്യൂഡല്‍ഹി: ഇരട്ടപ്പദവിയുടെ പേരില്‍ ഡൽഹിയിൽ ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് അടക്കം 20 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമീഷൻ നടപടിക്കെതിരെ ഹൈകോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു. എം.എൽ.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമീഷൻ ശിപാര്‍ശ രാഷ്ട്രപതി രാം നാഥ് േകാവിന്ദ്  അംഗീകരിച്ചതോടെയാണു ഏഴ് എം.എൽ.എമാര്‍ നല്‍കിയ ഹരജി പിന്‍വലിച്ചത്. പകരം ഹൈേകാടതിയിൽ പുതിയ ഹരജി നൽകും. 

എം.എൽ.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമീഷൻ നടപടി സ്റ്റേചെയ്യണമെന്ന്  ആവശ്യപ്പെട്ട്  വെള്ളിയാഴ്ചയാണ്  ഹരജി നൽകിയത്. ഹരജിയിൽ തിങ്കളാഴ്ച വാദം കേൾക്കാം എന്ന് വ്യക്തമാക്കി കോടതി  മാറ്റിവെച്ചു. എന്നാൽ, ഞായറാഴ്ച രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമീഷെൻറ ശിപാർശ അംഗീകരിച്ചതോടെ നൽകിയ ഹരജിയിൽ  ഫലമുണ്ടാവില്ലെന്ന് കണ്ടാണ് ഹരജി പിൻവലിച്ചത്. 

തിങ്കളാഴ്ച എം.എൽ.എമാർക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ഹരജി പിന്‍വലിക്കുന്നതിന് ജസ്റ്റിസ് രേഖ പല്ലി അനുമതി നല്‍കി. ഹൈകോടതിക്ക് പുറമേ സുപ്രീംകോടതിയെ സമീപിക്കാനും  ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോടതികളിൽനിന്ന് ആം ആദ്മി പാർട്ടിക്ക് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കും. 

അതേസമയം, അയോഗ്യരാക്കിയ സംഭവത്തിൽ വിശദീകരണയോഗങ്ങൾ നടത്താൻ ഡൽഹി ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ മനീഷ് സിസോദിയയെ പാർട്ടി നിയോഗിച്ചു. ബി.ജെ.പി കളിക്കുന്ന വൃത്തികെട്ട രാഷ്ട്രീയത്തിെൻറ ഭാഗമാണ് എം.എൽ.എമാർക്കെതിരെയുണ്ടായ നടപടി. ഒരു ആനുകൂല്യവും എം.എൽ.എമാർ വാങ്ങിയിട്ടില്ല. എം.എൽ.എമാരെ  അയോഗ്യരാക്കിയത് ഭരണഘടനാവിരുദ്ധ നടപടിയാണെന്നും മനീഷ് സിസോദിയ പറഞ്ഞു.

‘ആപ്പി’നെ പിന്തുണച്ച് യശ്വന്ത് സിൻഹയും ശത്രുവും
ന്യൂഡൽഹി: എം.എൽ.എമാെര അയോഗ്യരാക്കിയ വിഷയത്തിൽ  ആം ആദ്മി പാർട്ടിക്ക് ഇടഞ്ഞുനിൽക്കുന്ന ബി.ജെ.പി നേതാക്കളായ യശ്വന്ത് സിൻഹയുടെയും ശത്രുഘ്ൻ സിൻഹയുടെയയും പിന്തുണ. ഇരട്ടപ്പദവി വഹിച്ചതിന് 20 ‘ആപ്’ എം.എൽ.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമീഷൻ ശിപാർശ രാഷ്്ട്രപതി രാംനാഥ് കോവിന്ദ് കഴിഞ്ഞദിവസമാണ് അംഗീകരിച്ചത്. രാഷ്ട്രപതിയുടെ ഉത്തരവ് സ്വാഭാവികനീതിയുടെ നിഷേധമാണെന്ന് മുൻമന്ത്രി യശ്വന്ത് സിൻഹ ട്വീറ്റ്ചെയ്തു. ഹൈകോടതി വിധി കാത്തിരിക്കാനോ ‘ആപ്പി’െൻറ വാദം കേൾക്കാനോ തയാറാവാതെയുള്ള ഉത്തരവ്  തുഗ്ലക് ഭരണത്തിലെ ഉത്തരവുപോലെയായെന്ന് അദ്ദേഹം കുറ്റെപ്പടുത്തി.
‘ആപ്പി’നെതിരായ നീക്കം രാഷ്ട്രീയ കുടിപ്പകയാണെന്നും ഇതൊന്നും അധികകാലം നിലനിൽക്കില്ലെന്നും ശത്രുഘ്ൻ സിൻഹ എം.പി ട്വീറ്റ്ചെയ്തു. ഇതിലൊന്നും ആശങ്കപ്പെടേണ്ടെന്നും സത്യം ജയിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapmalayalam newsdisqualification of MLAs
News Summary - AAP to file fresh petition against disqualification of 20 MLAs
Next Story