കൂട്ടമരണം ഒാക്സിജൻക്ഷാമം മൂലമല്ലെന്ന് യു.പി സർക്കാർ
text_fieldsലഖ്നോ: േഗാരഖ്പുരിലെ ബാബ രാഘവ്ദാസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ 63 കുട്ടികൾ മരിക്കാനിടയായത് ഒാക്സിജൻക്ഷാമം മൂലമല്ലെന്ന് യു.പി സർക്കാർ. കുറ്റക്കാർക്കെതിരെ കർശനനടപടിയെടുക്കുമെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ദുരന്തത്തെക്കുറിച്ച് വിശദ അന്വേഷണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
മെഡിക്കൽ കോളജിലെ പീഡിയാട്രിക് വകുപ്പിെൻറ റിപ്പോർട്ടനുസരിച്ച് ആഗസ്റ്റ് ഏഴുമുതൽ 60 കുട്ടികൾ മരിച്ചത് രോഗം മൂലമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സിദ്ധാർഥ്നാഥ് സിങ് പറഞ്ഞു. മുഖ്യമന്ത്രി ആശുപത്രി സന്ദർശിച്ചപ്പോൾ ഒാക്സിജൻ ക്ഷാമത്തെക്കുറിച്ച് അധികൃതർ അദ്ദേഹത്തെ അറിയിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസമന്ത്രിയെയും ഇക്കാര്യം അറിയിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 10ന് വൈകീട്ട് 7.30നും 10.05നുമിടയിലാണ് ഏഴ് കുട്ടികൾ മരിച്ചത്. ഇൗ സമയം ഒാക്സിജൻ ക്ഷാമം ഉണ്ടായിരുന്നില്ല. കൂടുതൽ സിലിണ്ടറുകൾ എത്തിച്ചശേഷം, പിറ്റേന്ന് രാവിലെ 11.05നാണ് അടുത്ത മരണം.േഗാരഖ്പുരിൽനിന്നുമാത്രമല്ല, ബിഹാറിൽനിന്നും നേപ്പാളിൽനിന്നും രോഗികളെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുവരുന്നുണ്ടെന്നും ഇത് മരണനിരക്ക് ഉയരാൻ കാരണമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 2014ൽ ഇവിടെ ദിനംപ്രതി 19 രോഗികളാണ് മരിച്ചിരുന്നത്. മരണനിരക്ക് 2015ൽ 22ഉം 2016ൽ 19ഉം ആയിരുെന്നന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.