ശ്വാസനാളത്തിലെ തടസം മാറ്റുന്ന രീതി കണ്ടെത്തിയ ഡോക്ടർ ഹെംലിച്ച് അന്തരിച്ചു
text_fieldsന്യൂയോർക്ക്: ശ്വാസനാളത്തിലെ തടസം മാറ്റുന്ന രീതി കണ്ടെത്തിയ അമേരിക്കൻ ഡോക്ടർ ഹെൻട്രി ഹെംലിച്ച് (96) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെയാണ് മരണം. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി മോശമായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നെന്ന് കുടുംബാംഗങ്ങൾ വാർത്താ കുറിപ്പിൽ അറിയിച്ചു. ശ്വാസ തടസം നീക്കുന്ന രീതി (ഹെംലിച്ച് മെനോവർ) ഇദ്ദേഹത്തിെൻറ പേരിലാണ് അറിയ പ്പെടുന്നത്.
ശ്വാസതടസമുള്ളവർക്ക് ഉപകരപ്രദമാകുന്ന ഹെംലിച്ച് മെനോവർ എന്ന രീതി 1974 ലാണ് അദ്ദേഹം കണ്ടെത്തിയത്.
ശ്വാസതടസമനുഭവപ്പെടുന്ന വ്യക്തിയുടെ പിറകിൽ ഒരാൾ നിന്ന് ൈകകൾ കൊണ്ട് രോഗിയുടെ ഉദരത്തിൽ അമർത്തി തടസമുണ്ടാക്കിയ വസ്തുവിനെ പുറത്തുകളയുന്ന രീതിയാണ് ഹെംലിച്ച് മെനോവർ.
ഇൗ രീതി ഉപയോഗിച്ച് കഴിഞ്ഞ മെയിൽ അദ്ദേഹം തെൻറ ക്ലിനിക്കൽ സ്ത്രീയെ രക്ഷിച്ചിരുന്നു. തൊണ്ടയിൽ എല്ലു സഹിതം ഇറച്ചി കുടുങ്ങിപ്പോയ 87കാരിയെയാണ് ഇൗ വിദ്യ ഉപയോഗിച്ച് അദ്ദേഹം രക്ഷെപ്പടുത്തിയത്.
ഹെംലിച്ച് മെനോവർ കണ്ടെത്തുേമ്പാൾ അദ്ദേഹം സിൻസിനാറ്റിയിലെ ജൂത ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗം മേധാവിയായിരുന്നു ഹെൻട്രി ഹെംലിച്ച്. ശ്വാസകോശത്തിൽ അസാധാരണമാം വിധം വായു നിറയുന്ന അവസ്ഥയിൽ നിന്നും രക്ഷിക്കാൻ ഉതകുന്ന ഹെംലിച്ച് ചെസ്റ്റ് ഡ്രെയിൻ വാൽവും 1962ൽ ഇദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.