Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightപ്രമേഹവുമായി വരൂ,...

പ്രമേഹവുമായി വരൂ, രോഗമില്ലാതെ തിരിച്ചുപോകൂ

text_fields
bookmark_border
പ്രമേഹവുമായി വരൂ, രോഗമില്ലാതെ തിരിച്ചുപോകൂ
cancel

പ്രമേഹം സംബന്ധിച്ച കാര്യങ്ങളിലെല്ലാം ഖത്തർ ഡയബറ്റിസ് അസോസിയേഷന് വ്യത്യസ്ഥമായ രീതികളാണുള്ളത്. അസോസിയേഷൻ പറയുന്ന കാര്യങ്ങൾ അപ്പടി അനുസരിച്ചാൽ പ്രമേഹമില്ലാത്ത ശരീരവുമായി നിങ്ങൾക്ക് പിന്നീടുള്ള കാലം ജീവിക്കാം. നാട്ടുനടപ്പുള്ള കാര്യങ്ങളാണ് ഇവിടെ നടത്തുന്നതെന്ന് കരുതിയെങ്കിൽ തെറ്റി. രക്തപരിശോധനയിൽ നിങ്ങൾക്ക് പ്രമേഹമുണ്ടെന്ന് കരുതൂ. എങ്കിൽ ജീവിതരീതിയിൽ നിങ്ങൾക്ക് മാറ്റം അനിവാര്യമാണ്. വ്യായാമമാണ് ഇതിൽ പ്രധാനം. എന്നാൽ ഏതെങ്കിലും മൈതാനത്ത് പോയി ഒാടൂ എന്ന് പറഞ്ഞ് നിങ്ങളെ അസോസിയേഷൻ കൈവിടുകയല്ല ചെയ്യുന്നത്. രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും അത്യാധുനിക ജിംനേഷ്യത്തിൽ വ്യായാമം ചെയ്യാം. 
സ്ത്രീകൾക്കും പുരുഷൻമാർക്കും െവവ്വേറെ ജിംനേഷ്യങ്ങളുണ്ട്. ഇതിന് ചെറിയൊരു തുക മാസത്തിൽ നൽകണമെന്ന് മാത്രം. 
രാവിലെ 7.30മുതൽ ഉച്ചവരെയും പിന്നീട് ൈവകുന്നേരം അഞ്ച് മുതൽ രാത്രി 8.30വരെയുമാണ് ജിംനേഷ്യം. പ്രമേഹസാധ്യതയുള്ള കുടുംബത്തിലുള്ളവർ വർഷത്തിലൊരിക്കലെങ്കിലും രക്തപരിശോധന നടത്തണം. നിത്യേനയുള്ള വ്യായാമം പ്രമേഹത്തെ പമ്പകടത്തും. വ്യായാമത്തിനായി ശരീരത്തിന് അധിക ഊർജം ആവശ്യമായി വരുന്നു. ഇതിനായി ശരീരം രക്തത്തിലെ ഗ്ലൂക്കോസ് ശരിയായി വിനിയോഗിക്കും. വ്യായാമമില്ലാത്ത ശരീരവും ദുർമേദസും പ്രമേഹത്തിലേക്കുള്ള എളുപ്പവഴിയാണെന്ന് മറക്കാതിരിക്കുക. 

 

എന്താണ് ഷുഗർ, പ്രമേഹം?

ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുകയോ കുറയുകയോ ചെയ്യുേമ്പാഴാണ് പ്രമേഹം ഉണ്ടാകുക. ഇന്‍സുലിൻ ഹോര്‍മോണിെൻറ ഉൽപാദനക്കുറവുകൊണ്ടോ ഇന്‍സുലിെൻറ പ്രവര്‍ത്തനശേഷി കുറയുന്നതുകൊണ്ടോ രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. നമ്മുടെ ഇന്നത്തെ ജീവിതശൈലിയില്‍വന്ന മാറ്റം ഒരു പരിധി വരെ പ്രമേഹത്തിന് കാരണമാകുന്നതിനാല്‍ ഇത് ജീവിതശൈലീ രോഗങ്ങളിലാണ് ഉള്‍പ്പെടുന്നത്. ചിട്ടയായ ജീവിതശൈലിയിലൂടെ പ്രമേഹത്തെ ചെറുക്കാം.

കുട്ടികളെയും ചെറുപ്പക്കാരെയും കണ്ണുവെച്ച് ടൈപ്പ് 1
തീവ്രതയും പ്രത്യേകതകളും അനുസരിച്ച് പ്രമേഹം പലതരത്തിലുണ്ട്. 
ശരീരത്തില്‍ ഇന്‍സുലിൻ ഉൽപാദനത്തിെൻറ ചുമതലയുള്ള പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്‍ നശിച്ചുപോകുന്നതാണ് ടൈപ്പ് 1 പ്രമേഹത്തിന് കാരണമാകുന്നത്. ഇന്‍സുലിെൻറ അളവ് 20^25 ശതമാനമായി കുറയുമ്പോള്‍ ശരീരം രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ഇൗ പ്രമേഹത്തിെൻറ പ്രധാന ഇരകള്‍ കുട്ടികളും 20നു താഴെയുള്ള ചെറുപ്പക്കാരുമാണ്. ഇതിന് ഇന്‍സുലിൻ കുത്തിവെക്കേണ്ടി വരുന്നു. 
ഇൗ പ്രമേഹം പാരമ്പര്യമല്ല. രോഗലക്ഷണങ്ങൾ വളരെ പ്രകടമായിരിക്കും. മൂത്രം കൂടുതൽ പോവുക, അമിത ദാഹം, ക്ഷീണം, ശരീരം മെലിയുക എന്നിവയാണ് ലക്ഷണങ്ങള്‍.

30 വയസിനു മുകളിലുള്ളവരെ ലാക്കാക്കി ടൈപ്പ് 2
30വയസിനു മുകളില്‍ പ്രായമുള്ളവരിലാണ് ടൈപ്പ് 2 പ്രമേഹം കാണുന്നത്. നമുക്കിടയിലെ 90 ശതമാനം പേരും ഈ വിഭാഗത്തിൽ പെടുന്നവരാണ്. ശരീരത്തില്‍ ഇന്‍സുലിൻ ആവശ്യത്തിന് ഉൽപാദിപ്പിക്കപ്പെടാത്തതിനാലാണ് ഇൗ വിഭാഗം പ്രമേഹം വരുന്നത്. ഇത് പൊതുവേ പാരമ്പര്യസാധ്യതയുള്ള രോഗമാണ്. മിക്ക രോഗികളും വലിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ല. 
ചെറിയ ക്ഷീണം, ലൈംഗികാവയവങ്ങളിലെ ഫംഗസ് ബാധ എന്നിവയാണ് ലക്ഷണങ്ങള്‍. മെഡിക്കല്‍ പരിശോധനയിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാൻ സാധിക്കൂ.

മരുന്നുകളിലൂടെയും വരും ടൈപ്പ് 3 
മേല്‍പ്പറഞ്ഞ കാരണം കൂടാതെയുള്ള ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടാണ് ഇൗ വിഭാഗം പ്രമേഹം വരുന്നത്. ചില രോഗങ്ങളുമായി ബന്ധപ്പെട്ട മരുന്നുപയോഗത്തിലൂടെയും ഇത് വരാം. മാനസികരോഗത്തിനും ആസ്ത്മ, വാതം തുടങ്ങിയ രോഗങ്ങള്‍ക്കും മറ്റും ദീര്‍ഘകാലം ഉപയോഗിക്കുന്ന ചില മരുന്നുകളിലൂടെയും ഇൗ പ്രമേഹം ബാധിക്കാം.

ഗർഭകാലത്ത് ടൈപ്പ് 4
ഇതു വരുന്നത് ഗര്‍ഭകാലവുമായി ബന്ധപ്പെട്ടാണ്. ഇത് പ്രസവശേഷം ആറാഴ്ചക്കുള്ളില്‍ മാറുന്നതാണ്. എന്നാല്‍ ഗര്‍ഭകാല പ്രമേഹലക്ഷണങ്ങള്‍ കാണുന്നവരിൽ ടൈപ്പ് 2 പ്രമേഹസാധ്യത കൂടുതലാണ്.

ഇൗ കണക്കുകളെ പേടിക്കണം
2014ലെ കണക്കു പ്രകാരം ഗൾഫ് രാജ്യങ്ങളും ആഫ്രിക്കയും ഉൾപ്പെടുന്ന മിന (MENA –Middle East and North Africa) പ്രവിശ്യയിൽ മാത്രം 3.7 കോടി പ്രമേഹ രോഗികളുണ്ട്. 2035ൽ ഇത് 6.8 കോടിയാകും. ഗൾഫ് രാജ്യങ്ങളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായാണ് പഠന റിപ്പോർട്ട്. അന്താരാഷ്ട്ര ഡയബറ്റിസ് ഫെഡറേഷൻ (ഐ.ഡി.എഫ് ) റിപ്പോർട്ട് പ്രകാരം ഗൾഫ് രാജ്യങ്ങളിൽ പത്തിൽ ഒരാൾക്ക് പ്രമേഹ രോഗമുണ്ട്. 
നിലവിലെ സ്ഥിതി തുടർന്നാൽ 20 വർഷത്തിനുള്ളിൽ 80 ശതമാനത്തിലധികം ഗൾഫ് വാസികളും പ്രമേഹത്തിന് ചികിത്സ തേടേണ്ടി വരും. ഖത്തറിലാണെങ്കിൽ മൊത്തം ജനസംഖ്യയിൽ 13.5 ശതമാനം ആളുകളും പ്രമേഹമുള്ളവരാണ്. ഇൗ കണക്കുകളെ പേടിക്കണമെന്ന് ഖത്തർ ഡയബറ്റിസ് അസോസിയേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. അബ്ദുല്ല അൽ ഹമഖ് പറയുന്നു.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssession 2diabetics Series
News Summary - Diabetics series-Gulf News
Next Story