Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightശ്വാസകോശമില്ലാതെ ആറു...

ശ്വാസകോശമില്ലാതെ ആറു ദിവസം; ഇനി ബെനോയിറ്റിന് ശ്വസിക്കാം

text_fields
bookmark_border
ശ്വാസകോശമില്ലാതെ ആറു ദിവസം; ഇനി ബെനോയിറ്റിന് ശ്വസിക്കാം
cancel
camera_alt???????????? ??? ????????? ????????????????? ???????

ശ്വാസകോശമില്ലാതെ കഴിയുക; അതും ആറു ദിവസം. മരിച്ചു മണ്ണടിഞ്ഞിട്ടുണ്ടാകുമെന്ന് നാം കരുതും. എന്നാൽ ഇത് അതിജീവനത്തിെൻറ കഥയാണ്. ഭർത്താവിനും മകൾക്കുമൊപ്പം കഴിയാൻ ഒരു സത്രീയുടെ അതിയായ ആഗ്രഹം മൂലം ജീവിതം തിരിച്ചു പിടിച്ച സംഭവം. ആറു ദിവസം ശ്വാസകോശമില്ലാെത ജീവിച്ച സ്ത്രീയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഡോക്ടർമാരുടെ സംഘം  ലോകത്താദ്യമായി  നടത്തിയ പരീക്ഷണത്തിെൻറ വിജയം കൂടിയാണിത്.

കാനഡയിലെ ബെർലിങ്ടൺ ഒൺടാരിയോ സ്വദേശിയായ മെലിസ ബെനോയിറ്റ് ജൻമനാ ശ്വാസകോശരോഗിയാണ്.  മൂന്നു വർഷമായി അവർ അവശ നിലയിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പന്നിപ്പനിയും ബാധിച്ച് മരണാസന്നയായി. ഏപ്രിൽ ആയപ്പോഴേക്കും ഒരോ ശ്വസനത്തിലും ശ്വാസം കിട്ടെത കിതക്കാൻ തുടങ്ങി. ചുമ കൂടി വാരിയെല്ലിന് ക്ഷതമേറ്റു. അവരുടെ ശ്വാസകോശം ചലവും പഴുപ്പും രക്തവും കൂടിക്കലർന്ന് ഫുട്ബാളുപോലെയായി.

ബാത്റൂമിലേക്കു പോലും പോകാൻ സാധിക്കാത്ത അവസ്ഥ. രണ്ടു വയസുകാരി മകൾ ഒലിവിയയെ തനിയെ കളിക്കാൻ വിട്ട് അവർ മാറി നിന്നു. അണുബാധ തടയാൻ ശക്തമായ ആൻറിബയോട്ടിക്കുകൾ കഴിക്കേണ്ടി വന്നത് അവരുെട ശ്വാസകോശത്തെ കൂടുതൽ ഗുരുതരാവസ്ഥയിലാക്കി.

അവർ മരിക്കുകയായിരുന്നു. രക്ഷെപ്പടാനുള്ള ഒരു വഴി ശ്വാസകോശം മാറ്റിവെക്കൽ മാത്രം. അനാരോഗ്യം മൂർച്ഛിച്ചത് മൂലം ട്രാൻസപ്ലാൻറ ലിസറ്റിൽ നിന്ന് പുറത്താകുന്നതിനും ഇടയാക്കി.

ഏപ്രിലിലെ അവസാന ഞായർ.  കുടുംബാംഗങ്ങളോട് ടെറാേൻറാ ജനറൽ ആശുപത്രിയിലെ ഡോകടർമാർ പല തവണയായി പറയുന്നു 32 കാരിയായ ഇൗ അമ്മക്ക് വിട നൽകാൻ. അവെര രക്ഷിക്കാൻ ഒരു വഴിയുമില്ലായിരുന്നുവെന്ന് ബെനോയിറ്റിനെ ചികിത്സിക്കുന്ന മൂന്ന് സർജൻമാരിൽ ഒരാളായ ഡോ. ഷാഫ് കേശവ്ജി പറഞ്ഞു.

ശസ്ത്രക്രിയക്ക് ശേഷം ബെനോയിറ്റും മകൾ ഒലീവിയയും
 

സാവധാനം ആലോചിച്ച് ഡോക്ടർമാരുെട സംഘം അവരുടെ ജീവൻ രക്ഷിക്കാൻ ഒരു വഴി പരീക്ഷിക്കാൻ തുനിഞ്ഞു. ഇതുവെര പരീക്ഷിച്ചു നോക്കാത്ത വഴി.

അവരുെട രണ്ട് ശ്വാസകോശങ്ങളും പൂർണമായും എടുത്തുകളഞ്ഞ് പകരം മെഷീൻ ഘടിപ്പിക്കുക. എല്ലാം ശരിയായി വന്നാൽ പുതിയ ശ്വാസകോശം ലഭിക്കും വരെ അവർക്ക് ഇൗ യന്ത്രസഹായത്താൽ ജീവിക്കാം. എന്നാൽ ഇൗ യന്ത്രം ശ്വാസകോശ രോഗികൾക്ക് താങ്ങ് മാത്രം നൽകുന്ന യന്ത്രമാണ്. ഇതുകൊണ്ട് എത്രകാലം മുന്നോട്ടു പോകാമെന്ന് ഡോക്ടർമാർക്കും നിശ്ചയമില്ല. ചിലപ്പോൾ അതിനിടെ അവർക്ക് അണുബാധയുണ്ടായി മരണപ്പെേട്ടക്കാം.

ഡോക്ടർമാർക്കറിയാവുന്നത് ഇത്രമാത്രം; ഒന്നും ചെയ്യാനായിെല്ലങ്കിൽ അടുത്ത ദിവസം അവർ മരിക്കും. അതിനാൽ ഡോക്ടർമാർ രോഗിയുടെ കുടുംബാംഗങ്ങളെ കണ്ട് കാര്യം വിശദീകരിച്ചു. ഭർത്തവിനും മകൾക്കും വേണ്ടി എത്രയും കാലം ജീവിക്കണെമന്ന് ബെനോയിറ്റ് ആഗ്രഹിച്ചിരുന്നു. അതിനാൽ  അവളുടെ ജീവൻ രക്ഷിക്കാൻ ഇൗ വഴി മാത്രമാണെങ്കിൽ അത് പരീക്ഷിക്കണെമന്ന് കുടുംബാംഗങ്ങൾ ആവശ്യെപ്പട്ടു.

അടുത്ത ദിവസം ശസത്രക്രിയ നടത്തി. ഒമ്പതു മണിക്കൂർ നീണ്ട ശസത്രക്രിയയിലൂടെ അവരുടെ ശ്വാസകോശം എടുത്തു മാറ്റി. പകരം ഹൃദയത്തിനും ശ്വാസകോശത്തിനും ജീവൻ രക്ഷാ ഉപകരണം ഘടിപ്പിച്ചു.

‘നോവലങ്’ എന്നറിയപ്പെടുന്ന ഒരു ചെറിയ കൃത്രിമ ശ്വാസകോശം അവരുെട ഹൃദയവുമായി ബന്ധിപ്പിച്ചു. ഇത് രക്തത്തിൽ ഒക്സിജൻ കലർത്താനും കാർബൺ ഡൈ ഒാക്സൈഡ് ഒഴിവാക്കാനും ഹൃദയത്തെ സഹായിച്ചു. ഒാക്സിജൻ കലർന്ന രക്തത്തെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് നൽകാൻ സഹായിക്കുന്ന മറ്റൊരുപകരണവും ഹൃദയവുമായി ബന്ധിപ്പിച്ചു. മരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

ശ്വാസകോശം മാറ്റിവെച്ച് 20 മിനിട്ടിനുള്ളിൽ സഹായക ഉപകരണങ്ങൾ മാറ്റാമെന്നാണ് പറയുന്നത്. എന്നാൽ ഇവിടെ ശ്വാസകോശം എടുത്തുമാറ്റി കാത്തിരിക്കുകയാണ് പുതിയൊരെണ്ണത്തിനായി. കാത്തിരിപ്പ് ദിവസങ്ങളോളം നീണ്ടു. ശ്വാസകോശമാണോ മറ്റ് ഗുരുതരാവസ്ഥകളാണോ ആദ്യം വരിക എന്നറിയാതെ ഡോക്ടർമാരും. ആറു ദിവസത്തിനു ശേഷം ദൈവാധീനം കൊണ്ട്  ബെനോയിറ്റിെൻറ രക്ത ഗ്രൂപ്പിലുള്ളതും അവർക്ക് ഇണങ്ങുന്നതുമായ ശ്വാസകോശം ലഭിച്ചു.

ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയിച്ചു. കുറച്ച് സമയത്തിനു ശേഷം ബെനോയിറ്റ് കണ്ണുകൾ തുറന്നു.
ശ്വാസകോശ സ്വീകർത്താവ് എന്ന നിലയിൽ അവർക്ക് ഇനിയും കടമ്പകൾ താണ്ടാനുണ്ട്. നടന്ന് ശീലിക്കണം, ഭാരമുയർത്തി പഠിക്കണം, വ്യായാമങ്ങൾ തുടരണം. എല്ലാത്തിലുമുപരി അവർക്ക് അവരുടെ കുഞ്ഞിനോടൊപ്പം കഴിയാം.

‘ഇവർ എനിക്ക് ജീവൻ തിരിച്ചു തന്നു.  കുറേ കാലങ്ങളായി എനിക്ക് െചയ്യാൻ സാധിക്കാത്തതെല്ലാം ഇപ്പോൾ ചെയ്യാൻ കഴിയുന്നുണ്ട്.’ മെലിസ ബെനോയിറ്റ് പറയുന്നു.

തൊറാസിക് ആൻറ് കാർഡിയോ വാസകുലാർ സർജറിയെ കുറിച്ചുള്ള ജേണലിൽ ബെനോയിറ്റിന് നടത്തിയ ശസ്ത്രക്രിയയെ കുറിച്ച് ഡോക്ടർമാർ വിശദ്ദമായി വിവരിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lungs transplant
News Summary - 'They Brought Me Back From Death': How A Woman Survived Six Days Without Lungs
Next Story