മാതാവിെൻറ ഗർഭപാത്രം മകളുടെ ശരീരത്തിലേക്ക് മാറ്റിവെച്ചു
text_fieldsപുണെ: അപൂർവ ശസ്ത്രക്രിയയിലൂടെ മാതാവിെൻറ ഗർഭപാത്രം മകളുടെ ശരീരത്തിലേക്ക് മാറ്റിവെച്ചു. ഗർഭപാത്രമില്ലാതെ ജനിച്ച 21 കാരിയാണ് ശസ്ത്രക്രിയക്ക് വിധേയയായത്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആഗോളതലത്തിൽതന്നെ അപൂർവമായാണ് ഇത്തരം ശസ്ത്രക്രിയകൾ നടത്തിയിട്ടുള്ളതെന്നും ഇന്ത്യയിൽ ആദ്യമായാണെന്നും പുണെ ഗാലക്സി കെയർ ലാപ്രസ്കോപി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ ശൈലേഷ് പുന്തേമ്പക്കർ പറഞ്ഞു. ഡോ. ശൈലേഷിെൻറ നേതൃത്വത്തിലുള്ള 11 അംഗ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ വിജയമായിരുന്നെന്നും അതേസമയം, യുവതിക്ക് െഎ.വി.എഫ് മുഖേനയേ ഭാവിയിൽ ഗർഭധാരണം സാധ്യമാകൂവെന്നും ഡോക്ടർമാർ പറഞ്ഞു.
ആധുനിക സാങ്കേതിക ഉപകരണങ്ങളുപയോഗിച്ച് കൃത്രിമമായി ബീജസങ്കലനം നടത്തിയശേഷം ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന രീതിയാണ് െഎ.വി.എഫ്. 2012 ൽ സ്വീഡനിൽ നടന്ന ശസ്ത്രക്രിയയിൽ ഗർഭപാത്രം മാറ്റിവെച്ച യുവതി 2014 ൽ കുഞ്ഞിന് ജന്മം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.