Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേൾഡ് സ്കിൽസ്...

വേൾഡ് സ്കിൽസ് അബൂദബി: ഇന്ത്യക്ക് ഒമ്പത് എക്സലൻസ് പുരസ്കാരങ്ങളും

text_fields
bookmark_border
വേൾഡ് സ്കിൽസ് അബൂദബി: ഇന്ത്യക്ക് ഒമ്പത് എക്സലൻസ് പുരസ്കാരങ്ങളും
cancel
camera_alt???????????????????? ?? ??? ????????????? ??????? ??????? ????????????? ??????? ?????????? ???????????????

അബൂദബി: ‘വേൾഡ് സ്കിൽസ് അബൂദബി 2017’ൽ വെള്ളി, വെങ്കലം മെഡലുകൾക്ക് പുറമെ ഇന്ത്യക്ക് ഒമ്പത് എക്സലൻസ് പുരസ്കാരങ്ങൾ കൂടി ലഭിച്ചു. കേരളത്തിൽനിന്നുള്ള ഷഹദ് പെങ്കടുത്ത കാർ പെയിൻറിങ് ഉൾപ്പെടെ ഒമ്പത് ഇനങ്ങളിലാണ് ഇന്ത്യ മികവിനുള്ള പുരസ്കാരം കരസ്ഥമാക്കിയത്.
 ‘സസ്റ്റെയ്നബിലിറ്റി ഇൻ കാർ പെയിൻറിങ്ങി’ൽ ഷഹദ് മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 

കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ഷാഹിദ മൻസിലിൽ ഷഹദിന് പുറമെ ആനന്ദ് കുമാർ^വരുൺ ഗൗഡ (മെക്കട്രോണിക്സ്), റോഹിം മോമിൻ (ബ്രിക്ക്ലേയിങ്), സമർഥ് ഗൗഡർ^വിഭോർ മിശ്റാം (മൊബൈൽ റോബോട്ടിക്സ്), അസ്റാഫ് ജമാൽ (ജ്വല്ലറി), കരിഷ്മ ഗുപ്ത (ബ്യൂട്ടി തെറപ്പി), ആദിത്യ റാത്തോർ (ഒാേട്ടാമൊബൈൽ ടെക്നോളജി), കരൺ ധലിവാൽ (റെസ്റ്റോറൻറ് സർവീസ്), സിമൂൾ ആൽവ (ഗ്രാഫിക് ഡിസൈൻ) എന്നിവർക്കാണ് എക്സലൻസ് പുരസ്കാരം ലഭിച്ചതെന്ന് വേൾഡ് സ്കിൽസ് ഇന്ത്യ മേധാവി രഞ്ജൻ ചൗധരി അറിയിച്ചു.  പാസ്ട്രി ആൻഡ് കൺഫെക്ഷനറി ഇനത്തിൽ ഇന്ത്യൻ ടീമിലെ മോഹിത് ദുദേജ വെള്ളിമെഡലും പ്രോേട്ടാടൈപ് മോഡലിങ്ങിൽ കിരൺ സുധാകർ വെങ്കലവും നേടിയാണ് ആഗോള തൊഴിൽ നൈപുണ്യ മേളയിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയത്.

2011 മുതൽ വേൾഡ് സ്കിൽസ് മത്സരങ്ങളിൽ പെങ്കടുക്കുന്ന ഇന്ത്യ ആദ്യമായാണ് മെഡൽനേട്ടമുണ്ടാക്കുന്നത്. അഭിമാനാർഹമായ പ്രകടനമാണ് ഇന്ത്യ അബൂദബിയിൽ കാഴ്ചവെച്ചതെന്നും ഇത് ഇനിയുള്ള വേൾഡ് സ്കിൽസ് മത്സരങ്ങളിൽ ഉൗർജമാകുമെന്നും വേൾഡ് സ്കിൽസ് അബൂദബിയിൽ പെങ്കടുത്ത നാഷനൽ സ്കിൽ ഡെവലവ്മെൻറ് കോർപറേഷൻ പ്രതിനിധി നിഹാൽ റുസ്തഗി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. 
മൊത്തം 26 ഇനങ്ങളിലായി 28 പേരായിരുന്നു ഇന്ത്യക്ക് വേണ്ടി മത്സരിച്ചിരുന്നത്. ടീം വെള്ളിയാഴ്ച ഉച്ചയോടെ ഇന്ത്യയിലേക്ക് തിരിച്ചു. 

‘വേൾഡ് സ്കിൽസ് കസാൻ 2019’ലേക്ക് നാല് ഇന്ത്യൻ വിദഗ്ധർ
അബൂദബി: 2019ൽ റഷ്യയിലെ കസാനിൽ നടക്കുന്ന വേൾഡ് സ്കിൽസ് മത്സരങ്ങൾ വിലയിരുത്തുന്നതിന് ഇന്ത്യയിൽനിന്ന് നാല് തൊഴിൽ വിദഗ്ധരെ തെരഞ്ഞെടുത്തു. പ്ലാസ്റ്റിക് ഡൈ എൻജിനീയറിങ്ങിൽ മല്ലിനാഥനെ ചീഫ് എക്സ്പർട്ട് ആയും പ്രോേട്ടാടൈപ് മോഡലിങ്ങിൽ ഭാസ്കർ സിങ്, ഹെയർ ഡ്രസ്സിങ്ങിൽ സാമന്ത കൊച്ചാർ, ഒാേട്ടാബോഡി റിപ്പയറിൽ ധാവൽ രജ്പുത് എന്നിവരെ ഡെപ്യൂട്ടി ചീഫ് എക്സ്പർട്ടർമാരായുമാണ് തെരഞ്ഞെടുത്തത്. 
കസാൻ വേൾഡ് സ്കിൽസ് വരെ ചിരാഗ് ഗോയൽ ചാമ്പ്യൻസ് ട്രസ്റ്റ് പ്രതിനിധി ആയി തുടരുമെന്ന് വേൾഡ് സ്കിൽസ് ഇന്ത്യ മേധാവി രഞ്ജൻ ചൗധരി അറിയിച്ചു.

ഏഷ്യൻ വൻകരയിേലക്ക് 30 സ്വർണ മെഡൽ
അബൂദബി: 51 ഇനങ്ങളിലായി നടന്ന വേൾഡ് സ്കിൽസ് മത്സരത്തിൽ 30 സ്വർണം വാരിക്കൂട്ടി ഏഷ്യൻ മേധാവിത്തം. ഇതിൽ 15 സ്വർണവും നേടിയത് ചൈനയാണ്. വെളളി, വെങ്കലം എന്നിവ കൂടി കൂട്ടുേമ്പാൾ ചൈന നേടിയ മൊത്തം മെഡലുകളുടെ എണ്ണം 30.
എട്ട് സ്വർണമടക്കം 25 മെഡലുകൾ നേടിയ കൊറിയയാണ് രണ്ടാം സ്ഥാനത്ത്. ചൈനീസ് തായ്പേയ് എന്ന പേരിൽ മത്സരിച്ച തായ്വാൻ നാല് സ്വർണ മെഡലുകളും നേടി.

അടുത്ത വേൾഡ് സ്കിൽസ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന റഷ്യക്ക് അഞ്ച് സ്വർണമടക്കം 11 മെഡൽ ലഭിച്ചു.
മിന മേഖലയിലേക്ക് ആദ്യമായി വിരുന്നെത്തിയ മത്സരത്തിൽ പക്ഷേ, ആതിഥേയ രാജ്യമായ യു.എ.ഇ ഉൾപ്പടെയുള്ള അറേബ്യൻ രാജ്യങ്ങൾക്ക് മെഡൽ നേടാൻ സാധിച്ചില്ല. എന്നാൽ, യു.എ.ഇക്ക് മൂന്ന് എക്സലൻസ് പുരസ്കാരങ്ങൾ ലഭിച്ചു. 
ബ്രസീൽ ആറ് സ്വർണമുൾപ്പടെ 15 മെഡലുകൾ നേടിയേപ്പാൾ ലോകത്തെ വലിയ സമ്പദ്വ്യവസ്ഥയുള്ള യു.എസ്.എക്ക് ഒരു മെഡൽ പോലും കരസ്ഥമാക്കാൻ സാധിക്കാതിരുന്നത് നിർമാണ മേഖലയിലെ മാറുന്ന സാമ്പത്തിക സൂചനകളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
യൂറോപ്യൻ രാജ്യങ്ങളായ സ്വിറ്റ്സർലൻഡ് എട്ടും ഫ്രാൻസ് അഞ്ചും സ്വർണം നേടി. ഇറ്റലി രണ്ട് സ്വർണം നേടിയപ്പോൾ യു.കെ ഒരു സ്വർണവും മൂന്ന് വെള്ളിയുമടക്കം ഏഴ് മെഡലുകളും നേടി.

ഒരു വെള്ളിയും ഒരു വെങ്കലവുമായി ഇന്ത്യയോടൊപ്പമാണ് ജർമനിയുടെ സ്ഥാനം. 
മത്സരത്തിലെ 59 രാജ്യങ്ങളിൽ 29 രാജ്യങ്ങൾ മെഡലുമായാണ് മടങ്ങിയത്. പെങ്കടുത്തവയിൽ ഏറ്റവും ചെറിയ രാജ്യമായ ലീച്ചെൻസ്റ്റീനും ലഭിച്ചു ഒരു സ്വർണം. പ്ലാസ്റ്ററിങ്ങിലാണ് ലീച്ചെൻസ്റ്റീെൻറ സ്വർണ നേട്ടം. ഇറാന് പ്ലംബിങ്ങിൽ വെങ്കല മെഡൽ ലഭിച്ചു.
വിവിധ മേഖലകളിലെ പ്രാഗൽഭ്യം തെളിയിക്കുന്നതാണ് ചൈനയുടെ നേട്ടം.

ബ്രിക്ക്ലേയിങ്, ബേക്കിങ്, ടൈലിങ്, വെൽഡിങ് മേഖലകളിലൊക്കെ ചൈനക്കാർ മുമ്പന്തിയിലെത്തി. ഏറ്റവും മികച്ച മത്സരാർഥിക്കുള്ള ആൽബർട്ട് വിദൽ അവാർഡ് നേടിയതും ചൈനക്കാരനാണ്. ഇൻഡസ്ട്രിയൽ മെക്കാനിക് മിൽറൈറ്റിൽ സ്വർണം കരസ്ഥമാക്കിയ ബിയ സോങ്ങിനാണ് ഇൗ അവാർഡ് ലഭിച്ചത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsworld skills Abudhabi
News Summary - world skills abudabi-uae-gulf news
Next Story