ലോക സർക്കാർ ഉച്ചകോടി: മോദി മുഖ്യപ്രഭാഷകൻ
text_fieldsദുബൈ: അടുത്ത മാസം 11ന് ദുബൈയിൽ നടക്കുന്ന ആറാമത് ലോക സർക്കാർ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യ പ്രഭാഷണം നടത്തും. 140 രാജ്യങ്ങളിൽ നിന്ന് നാലായിരത്തിലേറെ പ്രതിനിധികൾ പങ്കുചേരുന്ന ഉച്ചകോടിയിൽ ഇന്ത്യയാണ് അതിഥി രാഷ്ട്രമെന്ന് കാബിനറ്റ് ^ഭാവി കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി വ്യക്തമാക്കി. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റവും വിജ്ഞാന^ശേഷി മുന്നേറ്റങ്ങളും സവിശേഷ സംസ്കാരവും വിശദമായി അവതരിപ്പിക്കും
പിൻപറ്റാവുന്ന അനുവഭവങ്ങളുൾക്കൊളളുന്ന ആഗോള മാതൃകകൾ ഇന്ത്യയിലുണ്ട്. ബഹിരാകാശ മേഖല, െഎ.ടി, ഡിജിറ്റൽ വിപ്ലവം എന്നിവയിലെല്ലാം മികച്ച നേട്ടങ്ങൾ കൈവരിക്കാനും മികച്ച മാനവശേഷി വികസനത്തിനും മുന്നേറിയ ഇന്ത്യക്ക് ലോകത്തെ മുൻ നിരരാജ്യമാവാൻ ശേഷിയുണ്ടെന്നും അൽ ഗർഗാവി പറഞ്ഞു.
150 പ്രധാന സെഷനുകളിലായി 150 പ്രമുഖ വ്യക്തികൾ ആഗോള^പ്രാദേശിക വികസന ഭരണ നിർവഹണ മാതൃകകൾ അവതരിപ്പിക്കും. വിവിധ രാഷ്ട്രത്തലവൻമാർക്കും മന്ത്രിമാർക്കൂം പുറമെ െഎക്യരാഷ്ട്ര സഭ, ലോക ബാങ്ക്, ലോക സാമ്പത്തിക ഫോറം, യുനെസ്കോ, അന്താരാഷ്ട്ര നാണ്യനിധി തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ സംബന്ധിക്കും.
സമൂഹങ്ങളിൽ സന്തോഷം വളർത്തുന്നതിനുതകുന്ന സർക്കാർ നയങ്ങൾ എന്നതാവും ഇൗ വർഷത്തെ പ്രമേയമെന്ന് സംഘാടക സമിതി ഉപാധ്യക്ഷയും സന്തോഷ കാര്യ മന്ത്രിയുമായ ഉഹൂദ് ഖൽഫാൻ അൽ റൂമി പറഞ്ഞു. ആഗോള നിർമിത ബുദ്ധി ഫോറം , ബഹിരാകാശ വാസ ഫോറം എന്നിവയും ഇൗ വർഷത്തെ ഉച്ചകോടിയിലുണ്ടാവും.സർക്കാർ നയങ്ങളും സന്തോഷവും സംബന്ധിച്ച അന്താരാഷ്ട്ര റിേപ്പാർട്ടും പ്രകാശനം ചെയ്യും. 20 അന്താരാഷ്ട്ര റിപ്പോർട്ടുകളും ഭാവി ഗവർമെൻറുകൾക്കുള്ള രൂപരേഖയും അവതരിപ്പിക്കും. മികച്ച സർക്കാർ നടപടിക്രമങ്ങൾക്ക് നിർമിത ബുദ്ധിവൈഭവം എപ്രകാരം ഉപയുക്തമാവാം എന്ന ചർച്ചയിൽ ഇൗ മേഖലയിലെ നൂറിലേറെ വിദഗ്ധർ അണിനിരക്കുമെന്ന് എ.െഎ മന്ത്രി ഉമർ സുൽതാൻ അൽ ഉലാമ പറഞ്ഞു.
അറബ് യുവതയുടെ നേട്ടങ്ങൾ ഉയർത്തിപ്പിടിക്കാനും മുന്നേറ്റത്തിന് രൂപം നൽകാനും അറബ് യുവ നേതാക്കൾ ഒത്തുചേരും. ചൊവ്വയിലെ മനുഷ്യവാസം സംബന്ധിച്ച പ്രത്യേക സെഷനുമുണ്ടാവും. മികച്ച മന്ത്രി, മികച്ച സർക്കാൻ ചുവടുവെപ്പ്, മികച്ച അധ്യാപകർ എന്നിവക്കുള്ള ലോക പുരസ്കാരങ്ങളും ഉച്ചകോടിയിൽ വിതരണം ചെയ്യും. യുവജനകാര്യ സഹമന്ത്രി ഷമ്മ സുഹൈൽ ഫാരിസ് അൽ മസ്റൂഇ, ശാസ്ത്ര മുന്നേറ്റ കാര്യ സഹമന്ത്രി സാറ അൽ അമീരി, കാലാവസ്ഥ മാറ്റ^പരിസ്ഥിതി മന്ത്രി ഡോ. താനി അഹ്മദ് അൽ സയൂദി എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.